Onibaba

Onibaba (鬼婆)

Download Malayalam Subtitle

Release info

Onibaba 1964 JAPANESE BRRiP x264malayalam
A Commentary by MSonesubs

Tags

brrip
x264
Published on: 2019-01-21
Downloads: 31
Hearing Impaired: No

Malayalam subtitle preview

The first 200 lines.

A Kindai Eiga Kyokai Production

ആ കുഴി

ഇരുണ്ട് ആഴമുള്ളത്

പുരാതന കാലം മുതല്‍ക്കേ അതിലെ ഇരുട്ട് നിലനില്‍ക്കുന്നു.

ഒനിബാബ

എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കസുവോ കുവാഹാര

തിരക്കഥ കനെറ്റോ ഷിന്‍റോ

ചായാഗ്രഹണം കിയോമി കുരോട

സംഗീതം ഹികാരു ഹയാഷി

ശബ്ദലേഖനം ടെറ്റ്സൂയ ഒഹാഷി

ചിത്രസംയോജനം കസുവോ എനോക്കി

അഭിനേതാക്കള്‍

നോബുക്കോ ഒട്ടോവ

ജിറ്റ്സുക്കോ യോഷിമുറ

കെയ് സാറ്റോ

ജുകിച്ചി ഉനോ

തൈജി ടോനോയാമ

സെന്ഷോ മാറ്റ്സുമോട്ടോ

കെന്‍റരോ കാജി

ഹൊസുയി അരേ

സംവിധാനം കനെറ്റോ ഷിന്‍റോ

ഉശി, നീ അകത്തുണ്ടോ?

ആം

എന്തെങ്കിലും കിട്ടിയോ?

ഇതൊന്നും ഒന്നിനും കൊള്ളില്ല.

നിങ്ങൾക്ക് നല്ലതോന്നും കൊണ്ടുവന്നൂടെ?

ക്യോട്ടോ കത്തി എരിഞ്ഞു.

രാജാവ് യോഷിനോ മലയിലേക്ക് രക്ഷപ്പെട്ടു.

ഇനി മുതൽ വലിയ യുദ്ധങ്ങൾ ഒന്നും കാണില്ല.

ചെറിയ ചില ഏറ്റുമുട്ടലുകൾ മാത്രം.

നിങ്ങൾ വേറെ വല്ല പണീം ചെയ്യുന്നതാ നല്ലത്.

ഇത് നല്ല ചോളമാ!

ഒരു സഞ്ചി കൂടി താ.

വേണേൽ കൊണ്ടുപോയാല്‍ മതി.

ഒരെണ്ണം കൂടി വേണോ?

എന്‍റെ കൂടെ കിടന്നാൽ തരാം.

കണ്ടാലും മതി, അതിനു നിന്നെയാര്‍ക്ക് വേണം.

ഹാച്ചി! നീ വന്നോ?

എനിക്ക് വിശക്കുന്നു.

എനിക്ക് എന്തെങ്കിലും തിന്നാൻ താ.

അവനും ഒരു പാത്രം കൊട്!

നീ തിരിച്ച് വന്നത് അത്ഭുതമായിരിക്കുന്നു.

എന്‍റെ ഭർത്താവ് എവിടെ?

പറയാം.

നീ ഒറ്റക്കാണോ തിരിച്ചു വന്നത്?

ഞാൻ അവിടുന്ന് രക്ഷപെട്ടു വന്നതാ!

എന്നിട്ട്, എന്‍റെ മകൻ എവിടെ?

അഷിഗാക്കയുടെ സൈന്യമാ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്.

ഞങ്ങൾ രണ്ട് തവണ യുദ്ധം ചെയ്തു.

മൂന്നാമത്തെ തവണ, കുസുനോക്കിയുടെ ആളുകൾ ഞങ്ങളെ പിടിച്ചു.

എന്‍റെ മകനെയും?

ആം, ഞങ്ങളെ രണ്ട് പേരെയും പിടിച്ചു.

അങ്ങനെ ഞങ്ങൾ കുസുനോക്കിയുടെ ആളുകളായി.

ഞങ്ങൾക്കാരായാലും ഒരുപോലെതന്നെ.

ഞങ്ങളുടെ യുദ്ധമല്ലല്ലോ.

ആരാ ജയിക്കുന്നതെന്നൊന്നും ഞങ്ങൾക്കു പ്രശ്നമല്ല.

ഇപ്പൊ നിലവിൽ രണ്ടു രാജാക്കന്മാരാണുള്ളത്.

കുസുനോകി പോരാടുന്നത് യോഷിനോ മലയിലെ രാജാവിന് വേണ്ടിയാ.

അഷികാഗ ക്യോട്ടോരാജാവിന് വേണ്ടിയും.

രണ്ട് രാജാക്കന്മാര്‍ വഴക്കടിക്കുന്നു.

ആദ്യമൊക്കെ ഞങ്ങൾ ഹീറോയാകാന്‍ ആഗ്രഹിച്ചു, പക്ഷെ കൊല്ലുന്നതത്ര എളുപ്പമല്ല.

ചിലപ്പോൾ ഞാൻ മരിച്ചു പോയേനെ.

ഒരിക്കൽ ഞാനൊരുത്തന്‍റെ പിന്നില്‍ കുന്തം വച്ച് കുത്തി.

അവൻ ഒരു കുറ്റിക്കാട്ടിലായിരുന്നു, ഞാനവനെ കൊന്നു.

എന്‍റെ മകനെവിടെ?

മൂന്ന് ദിവസം മുൻപായിരുന്നു....

മിനാടോഗാവയില്‍ വച്ച് കാസുനോക്കി സൈന്യം തോറ്റു തുന്നംപാടി.

അഷികാഗയുടെ ആൾക്കാർ അവന്മാരെ തുടച്ചുനീക്കിയെന്ന് വേണേ പറയാം.

ആകപ്പാടെ അലമ്പായിരുന്നു.

മിത്രമേതാ ശത്രുവേതാ എന്ന് തിരിച്ചറിയാൻ കഴിയില്ല...

രണ്ട് പകലും, രണ്ട് രാവും.

സുരക്ഷിതമായ സ്ഥലത്തു തങ്ങാന്‍ ഞങ്ങൾ ശ്രമിച്ചു.

ജനറൽ ഞങ്ങളോട് മുന്നോട്ട്‌ പോകാന്‍ പറഞ്ഞു.

പക്ഷേ ഞങ്ങളെയവര്‍ ഒരു നെല്‍പ്പാടത്തേക്ക് ഓടിച്ചു കയറ്റി.

ചെളിയില്‍ മരിച്ചു കിടക്കുന്നത് പോലെ അഭിനയിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

അങ്ങനെ ഞങ്ങളവരെ പറ്റിച്ചു.

അവസരം കിട്ടിയപ്പോ ഞങ്ങൾ മലമുകളിലേക്കോടി.

രാത്രി മൊത്തം ഞങ്ങൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു, വിശന്നു ചാകുമെന്നാ കരുതിയത്.

ഞങ്ങൾ ഭക്ഷണം തേടി പുറത്തിറങ്ങി.

കൃഷിക്കാരിൽ നിന്ന് മോഷ്ടിക്കാമെന്നാ കരുതിയിരുന്നത്, പക്ഷെ അവരുടെ കയ്യില്‍ ഒന്നുമില്ലായിരുന്നു.

ഭക്ഷണമില്ല.

പെട്ടെന്ന്, കുറേ കൃഷിക്കാർ വടിയുമായി എവിടെനിന്നോ ഒക്കെ വന്ന്‌ ഞങ്ങളെ തല്ലാൻ തുടങ്ങി!

അവര് കിച്ചിയെ തല്ലിക്കൊന്നു!

ഞാൻ ഒരു വിധത്തിൽ ജീവനും കൊണ്ട് രക്ഷപ്പെട്ടു!

എന്‍റെ മകന്‍ കൊല്ലപ്പെട്ടോ?

എന്നിട്ട്?

നിങ്ങളെ രണ്ടുപേരെയും പിടിച്ച ആ സമുറായിയോ?

അയാളെയും അപ്പോൾ തന്നെ കൊന്നു.

ഒരമ്പു വന്ന് കൃത്യം അയാളുടെ കഴുത്തില്‍ തന്നെ തറച്ചു.

ദേ ഇവിടെ.

അവന് കിട്ടേണ്ടത് തന്നെ കിട്ടി!

അവന് അങ്ങനെ തന്നെ വേണമായിരുന്നു.

അവരെന്‍റെ മോനെ പെട്ടെന്നല്ലേ കൊണ്ടുപോയത്, ഞങ്ങളുടെ കാര്യം കഷ്ടമായിരുന്നു.

ഞാനവൻ തിരിച്ചുവരുന്ന ദിവസവുമെണ്ണിയിരിക്കുകയായിരുന്നു.

പക്ഷെ നീ മാത്രമാ തിരിച്ചു വന്നത്.

നീയിപ്പോഴും ജീവനോടെ ഇരിക്കുന്നതൊരു അത്ഭുതം തന്നെ.

നിങ്ങൾ എങ്ങനെയാ തിന്നാനുള്ള വകയുണ്ടാക്കിയത്?

കഴിഞ്ഞ വേനൽ കാലത്തും മൊത്തം മഞ്ഞായിരുന്നു.

ആലിപ്പഴം ഒക്കെ വീണു.

വേനൽ കാലത്ത് മഞ്ഞ്, മനസ്സിലായോ!

കൃഷി മൊത്തം നശിച്ചു.

ക്യോട്ടോയിലും ഇതുപോലത്തെ വിചിത്ര സംഭവങ്ങൾ തന്നായിരുന്നു.

ഒരു കുതിര പശുക്കുട്ടിയെ പ്രസവിച്ചു.

ആകാശത്തിൽ സൂര്യൻ കറുത്ത നിറത്തിൽ കാണപ്പെട്ടു. പകൽ സമയത്ത് പോലും കട്ട ഇരുട്ട് ആയിരുന്നു.

ഭീകരം തന്നെ.

ഭൂമി കീഴ്മേല്‍ മറിച്ച പോലെയായിരുന്നു!

കൃഷിക്കാരെല്ലാം പട്ടിണിയിലാണ്.

എപ്പോഴും യുദ്ധം, ജോലിയില്ല.

നോക്കാൻ ആളില്ലാതെ പാടങ്ങള്‍ കാടു പിടിച്ചു.

നിങ്ങള്‍ക്കെങ്ങനെ ഭക്ഷണം കിട്ടി?

അത് നീയറിയണ്ട! ഞങ്ങൾ പിച്ചക്കാരാണ്!

ക്യോട്ടോ കത്തിച്ചാമ്പലായി.

ഒരു പട്ടി പോലുമില്ല.

കണ്ണില്‍ കാണുന്നതെല്ലാം ആഹാരമാണ്...

പാമ്പ്, പഴുതാര,എലി.

നിന്‍റെ ഉടുപ്പ് കൊള്ളാലോ.

മോഷ്ടിച്ചതാണോ.

നിന്നെക്കണ്ടാല്‍ ഒരു കോമാളിയെപ്പോലുണ്ട്.

ഞാൻ വരുന്ന വഴിക്ക് ഒരു സന്യാസിയെ കൊന്നു, ഇതയാളുടെ ഉടുപ്പാണ്.

സന്യാസികളെ ആളുകൾക്ക് വിശ്വാസമാണ്.

അതുകൊണ്ട് ഇവിടെയെത്തിപ്പെടാന്‍ എളുപ്പമായി.

ഇനിയെന്താ നിന്‍റെ പരിപാടി?

എന്‍റെ കുടിലവിടെത്തന്നെയുണ്ടോ?

ഉണ്ടന്നാ തോന്നുന്നത്.

ആണോ.

എന്നാ ഞാൻ പോയി കുറച്ച് ഉറങ്ങട്ടെ.

നല്ല ഉറക്കക്ഷീണമുണ്ട്.

ഞാൻ ഒറ്റയ്ക്ക് തിരിച്ച് വന്നതിൽ എന്നോട് ക്ഷമിക്കണം.

എന്തായിത്?

വല്ലാത്ത കഷ്ടം തന്നെ.

നല്ലൊരു ദിവസം.

കണ്ടിട്ട് യുദ്ധമൊക്കെ തീര്‍ന്നെന്ന് തോന്നുന്നു.

വല്യ മീനാണല്ലോ നിനക്ക് കിട്ടിയത്.

എനിക്കൊന്നും തിന്നാനില്ല.

നിങ്ങളെന്താ കഴിക്കുക?

നിങ്ങൾ കൃഷിയൊന്നും ചെയ്യുന്നതായി എനിക്കു തോന്നുന്നില്ല.

പിന്നെ നിങ്ങളെന്തു ചെയ്യും?

മോഷ്ടിക്കുവോ?

ഓഹ്.

അതുതന്നെയാണല്ലേ?

യുദ്ധത്തിന്‍റെ സമയത്ത് എല്ലാവരും ചെയ്യുന്നതു തന്നെ.

ക്യോട്ടോയിലെല്ലാവരും മോഷ്ടിക്കുന്നവരാണ്.

നീയും മോഷ്ടിക്കും?

ശരിയല്ലേ?

നീയെന്താ എന്‍റെ ഭർത്താവിനെ രക്ഷിക്കാതിരുന്നത്?

അതിനുള്ള സാവകാശം ഇല്ലായിരുന്നു.

ഏകദേശം 20 കർഷകരാണ് ഞങ്ങളെ ആക്രമിച്ചത്.

എനിക്ക് ചെയ്യാൻ കഴിയുന്നത് സ്വയം രക്ഷപ്പെടൽ മാത്രമായിരുന്നു.

നീ അവനുവേണ്ടി കാത്തിരിക്കുകയായിരുന്നോ?

പാവം പെണ്ണ്.

ഇനി നീയെന്തു ചെയ്യും?

അവൻ എന്തായാലും പോയി, ആ കിളവിയുടെ കൂടെ നിന്നിട്ട് കാര്യമൊന്നുമില്ല.

സൂക്ഷിച്ചു സംസാരിക്ക്!

നീ ചെറുപ്പമാണ്.

എന്നെ കാണാന്‍ വരുന്നതിനെക്കുറിച്ച് എന്താ അഭിപ്രായം?

ആഗ്രഹമുണ്ടോ?

ശുഭദിനം.

ഹാച്ചി, നീയിവിടെ എന്ത് ചെയ്യുകയാ?

മീന്‍ പിടിക്കുന്നു.

ഞാനിത് കഴിക്കാന്‍ പോകുന്നു.

അല്ലെങ്കില്‍ ഇത് നിങ്ങളെടുത്തോ.

അവൻ തന്നതല്ലേ, എടുത്തോ.

കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു.

അവനെന്താ പറഞ്ഞത്?

ഏയ്‌ ഒന്നുമില്ല.

അവനത്ര നല്ലവനൊന്നുമല്ല. ഒറ്റയ്ക്കു തിരിച്ചു വന്നതില്‍ സങ്കടം പോലുമില്ല.

ചിലപ്പോ എന്‍റെ മോനെ കൊന്നത് അവനായിരിക്കും!

അവൻ ഒരു ശത്രുവിനെ പോലെയാ, അവനുമായി വലിയ ചങ്ങാത്തം വേണ്ട!

രക്ഷിക്കണേ!

രക്ഷിക്കണേ!

ആ ഒഴുകിപോകുന്നവനെ പോയി പിടിക്ക്‌!

ഇവന് ജീവനുണ്ട്!

നമ്മുക്ക് തിന്നാനുള്ള വകയായി!

ഇതൊക്കെ വിലകൂടിയ സാധനങ്ങളാ!

ഇത് എങ്ങനുണ്ട്? കൊള്ളാമല്ലേ?

ഇത്രേ ഒള്ളു?

കൃഷിക്കാരെല്ലാം മലമുകളിലാ.

ഇത് തന്നെ ഒപ്പിച്ചത് എനിക്കറിയാം.

അപകടം പിടിച്ച പണിയാണ്!

എന്നാൽ കള്ള് താ!

നീ ആൾ ഭാഗ്യവാനാ.

നീ തിരിച്ചു വന്നത് അത്ഭുതം തന്നെ.

നിനക്കിവിടെ നല്ല കച്ചോടമാണല്ലോ.

യുദ്ധം നീണ്ട് നിൽക്കുന്നതുവരേയുള്ളു.

ഇത് ഇനി എത്ര നാൾ കൂടി ഉണ്ടെന്ന് അറിയില്ല.

ഏതെങ്കിലുമൊരു കൂട്ടര്‍,

ജയിക്കുന്നത് വരെയുണ്ടാകും.

അതുമൂലം രാജ്യം നശിച്ചാലും.

ഇത് അവരുമായുള്ള ഒരിടപാടാണ്.

ഞാനീ പക്ഷികളെക്കൂടി എടുക്കുവാ.

നല്ല സാധനങ്ങള്‍ കൊണ്ടുവാ.

ഉശിക്ക് നല്ല കച്ചോടമുണ്ട്.

വാളും, പടച്ചട്ടയും പരിചയുമെല്ലാം ക്യാമ്പുകാര്‍ വന്നു വാങ്ങിക്കൊണ്ടുപൊയ്ക്കൊളും.

തികയാതെ വന്നാലെയുള്ളൂ.

സാധാരണ പടയാളികൾക്ക് ഇതൊന്നും കാണില്ല.

അവര് തടിയോ മുളയോ കൊണ്ടുള്ള കുന്തം ഉപയോഗിക്കും.

ശരിക്കും നല്ല കച്ചോടമാണത്.

നിങ്ങൾ രണ്ടും ശരിക്ക് മുതലാക്കിയല്ലേ?

എത്ര പേരെ കൊന്നു?

അത് ഞങ്ങളുടെ കാര്യമാ!

Comments

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left