The first 198 lines.
ഞാന് വെറുമൊരു സാധാരണക്കാരനാണ്.
എന്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം...
അതാണെന്റെ കുടുംബം.
ഒരു ഐ.ജി.യുടെ മകനാ മരിച്ചത്.
അവര് നമ്മുടെ കുടുംബം തകര്ക്കും.
നമ്മുടെ മോളുടെ ഭാവി...
എനിക്ക് ജയിലിൽ പോകാൻ പേടിയാ.
മോള് ജയിലിൽ പോകാനോ? ഈ അച്ഛൻ ജീവിച്ചിരിക്കുമ്പോഴോ?
-എന്നെക്കൊണ്ട് ഇത് സാധിക്കില്ല. -സാധിക്കണം.
ഈ സംഭവം പോലീസിനു തെളിയിക്കാന് ഒരേ ഒരു തെളിവേയുള്ളൂ.
നമ്മുടെ ഭയം.
സാറ് ശ്രദ്ധിച്ചോ...
അവന്റെ ഉള്ളിൽ പേടി ഉണ്ടെങ്കിൽ അവനിപ്പോ ഒന്ന് തിരിഞ്ഞുനോക്കും.
ഈ ശനിയാഴ്ച്ച...
അതായത് ഓഗസ്റ്റ് മാസം രണ്ടാം തീയതി,
നിങ്ങള് എവിടായിരുന്നു?
തൊടുപുഴയില് ഒരു ധ്യാനത്തിന് പോയിരിക്കുകയായിരുന്നു.
ഹീ ജസ്റ്റ് റിക്രിയേറ്റഡ് ദാറ്റ് ഡേ.
ഓഗസ്റ്റ് രണ്ടും മൂന്നും തീയതികൾ...
അയാൾ പുനരാവിഷ്കരിച്ചു.
ഇതൊരു ഞാണിന്മേല് കളിയാണ്.
വിജയിക്കാം, പരാജയപ്പെടാം.
പക്ഷെ ഒരു കാര്യം ഞാന് ഉറപ്പു തരുന്നു.
നീയോ, നമ്മുടെ മക്കളോ...
ജയിലില് പോവില്ല.
എല്ലാവര്ക്കും എന്നതുപോലെ എനിക്കും എന്റെ കുടുംബം വലുതാണ്.
അത് തകരാതിരിക്കാൻ ഞാൻ എന്തും ചെയ്യും.
അവിടെ എന്റെ മുന്നില്...
ശരികള് മാത്രമേയുള്ളൂ.
ഞങ്ങളോട് പൊറുക്കണം.
അത് എവിടെയാണെന്ന്...
ഒന്ന് പറഞ്ഞൂടെ, ജോര്ജ്ജ്കുട്ടി?
ആരും അറിയാതെ ഞാന് അത് എടുത്തോളാം.
ഗീത പോലും അറിയില്ല.
സാര് ഇനി എന്നെ കാണാന് വരരുത്.
ഞങ്ങള് മറക്കാന് ശ്രമിക്കുന്ന ആ ഓര്മ്മകളിലേക്ക് വീണ്ടും...
ഇതിനെക്കുറിച്ച് ഈ വീട്ടില് സംസാരിക്കാന് പാടില്ലെന്ന് ഞാന് പറഞ്ഞിട്ടുണ്ട്.
സംസാരിക്കണം.
എനിക്ക് ഇനി ഇങ്ങനെ ടെന്ഷന് അടിക്കാന് വയ്യ.
എന്തിനാ എന്റെ മകനെ കൊന്നത്?
പറയെടീ!
കുടുംബത്തെ രക്ഷിക്കാനുള്ള പരിപാടി, അല്ലേ?
നിങ്ങള് ഇതെല്ലാം അറിയുമെന്നും,
എന്നെങ്കിലും കണ്ടുപിടിക്കുമെന്നും മനസ്സിലാക്കി തന്നെയാണ് സര്...
ഞാന് ഇതുവരെ ജീവിച്ചത്.
ഞാനാ എല്ലാത്തിനും കാരണം.
ഏയ്!
ഇതില് നിന്റെ ഒരു തെറ്റുമില്ല.
-എനിക്ക് വേണ്ടി അച്ഛന്... -ഏയ്!
ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
ഡിഎൻഎ റിപ്പോർട്ട് അനുസരിച്ച് ഈ സ്കെലട്ടന് വരുണിന്റേതല്ല!
എന്തൊക്കെ ന്യായങ്ങള് പറഞ്ഞാലും...
ആ ചെറുപ്പക്കാരന്റെ മാതാപിതാക്കളുടെ മുന്നില്...
അയാള്ക്ക് തലയുയര്ത്തി നടക്കാനാവില്ല.
അയാള് പ്രായശ്ചിത്തം ചെയ്തേ മതിയാകൂ,
ഇതൊരു തീർപ്പായ കേസ് പോലെയാണ്.
പക്ഷെ ഈ കേസ് ഒരിക്കലും അവസാനിക്കില്ല.
മോന് വിഷമിക്കരുത്.
ഇതാണ് ശരി.
നമ്മുടെ കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടീട്ടാ അച്ഛന് ഇങ്ങനെയൊരു തീരുമാനം എടുത്തത്.
ഇനിയെങ്കിലും എനിക്കൊന്ന് സമാധാനമായിട്ട് ഉറങ്ങണം.
ഇനി നീയാ കുടുംബനാഥന്.
-അച്ഛാ! -ഏയ്! കരയല്ലേടാ!
അച്ഛന് എന്നെന്നേക്കുമായിട്ട് പോവുകയല്ലല്ലോ.
അമ്മയെ നോക്കണം. ങും?
കൃഷ്ണകുമാര്!
ഇറങ്ങാന് സമയമായി.
ഹരി സാറേ... സെറ്റ് അല്ലേ?
ജോര്ജ്ജ്കുട്ടീ!
-നന്നായി, അല്ലേ? -അടിപൊളി.
-ഓക്കെയല്ലേ? -താങ്ക് യൂ.
-നന്നായിട്ടുണ്ട്. -ഗോഡ് ബ്ലെസ്!
താങ്ക് യൂ, ചേട്ടാ.
താങ്ക് യൂ, താങ്ക് യൂ.
കൺഗ്രാറ്റ്സ്!
അച്ഛാ, അടിപൊളി!
കൺഗ്രാറ്റ്സ്!
-ചേട്ടാ, ട്രീറ്റ് വേണം ട്ടോ! -പിന്നെന്താ? താങ്ക്സ്!
-സര്, സിനിമ എങ്ങനെയുണ്ടായിരുന്നു? -ങാ, എല്ലാരും ഉണ്ടല്ലോ!
അത് ഞാന് അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമല്ലേ?
-ആദ്യം, നിങ്ങള്ക്കിഷ്ടപ്പെട്ടോ? -പടം സൂപ്പര് ആണ് സര്. ഇഷ്ടപ്പെട്ടു.
സര്, ഈ പടം നൂറ് കോടി കടക്കുമോ?
അതൊന്നും അറിയില്ല.
എന്തായാലും പടം നല്ലതാണെന്ന് ഒരു കോണ്ഫിഡന്സുണ്ട്.
പുതുമുഖ ഡയറക്ടര്... ആദ്യത്തെ പടം.
ഈ റെസ്പോണ്സ് എല്ലാം കണ്ടിട്ട് താങ്കള്ക്ക് എന്ത് തോന്നുന്നു?
ഫസ്റ്റ് ഓഫ് ഓള്, എല്ലാവര്ക്കും നന്ദിയുണ്ട്.
ഞാന് ഭയങ്കര എക്സൈറ്റഡ് ആണ്.
ഹരികുമാര് സാറിനെ പോലെയുള്ള ഒരാളുടെ ഡേറ്റ് കിട്ടുന്നു,
എന്റെ ക്രൂ മെമ്പേഴ്സ് എല്ലാവരും എന്റെ കൂടെ നില്ക്കുന്നു.
അതിലെല്ലാം ഉപരി, ഒരു തുടക്കക്കാരന് എന്ന നിലയ്ക്ക് എനിക്ക്
ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ അതിന്റെ നിര്മ്മാതാവ്
ജോര്ജ്ജ്കുട്ടി ചേട്ടന്...
എല്ലാവരോടും ഞാന് കടപ്പെട്ടിരിക്കുന്നു.
-എനിക്കിത്രയോക്കെയേ പറയാനുള്ളൂ. -സത്യത്തില്, ഇവന് അത് നന്നായി കൈകാര്യം ചെയ്തു.
ഇതിന്റെ റൈറ്റര് വിനയചന്ദ്രന് സര് എന്താണ് പ്രീമിയറിന് വരാഞ്ഞത്?
വിനയന് സര് ചെന്നൈയില് ആണ്. അവിടെ കാണും എന്നാണു പറഞ്ഞത്.
വിനയചന്ദ്രനും പ്രൊഡ്യൂസര് ജോര്ജ്ജ്കുട്ടിയുമായി ചില അഭിപ്രായഭിന്നതകള് ഉള്ളത് കൊണ്ട്
അദ്ദേഹം മാറി നില്ക്കുകയാണെന്ന് ഒരു റൂമര് ഉണ്ടല്ലോ?
അങ്ങനെയൊരു റൂമര് ഞാന് കേട്ടിട്ടില്ല.
എന്തായാലും അത് സത്യം ആവില്ല.
പിന്നെ കൂടുതല് അറിയണമെങ്കില് നിങ്ങള് പ്രൊഡ്യൂസറോട് ചോദിക്കണം.
അതേ, അതേ.
സര്, പ്രൊഡ്യൂസര് എവിടെ?
അമ്മാ, എന്റെ ഷെയര് തിയേറ്റര് ആയിട്ട് തന്നാല് മതി.
പോടീ!
ചേച്ചിക്ക് എന്തേലും എതിര്പ്പുണ്ടോ?
-ഉണ്ട്. -ഓഹോ!
-ങേ? ആണോ? -എന്നാപ്പിന്നെ ഞാന് അച്ഛനെ വീഴ്ത്തിക്കോളാം.
-ഉം. അങ്ങോട്ട് ചെന്നാലും മതി! -അതു ശരി. അടിപൊളി!
സാറേ, കുറെ തിയേറ്ററില് നിന്നും കാള്സ് വന്നു. എല്ലായിടത്തും പടം ഓക്കേയാ.
ഇനി ഓണ്ലൈന് റിവ്യൂസും കൂടി നല്ല അഭിപ്രായം വന്നാല്, പടം അടിച്ചു കേറും!
റിവ്യൂസ് മോശമാവാന് വഴിയില്ല.
അതെങ്ങനെ ആവും സാറേ? പടം സൂപ്പര് അല്ലേ?
ഞാന് ഇവരെയും കൂട്ടി വീട്ടിലേക്ക് പോവുവാ.
ഇനി കുറച്ച് ദിവസം വീട്ടില് ഇരിക്കണം.
ആ, അത് നല്ലതാ സാറേ.
-പടം ഇഷ്ടപ്പെട്ടോ? -നന്നായിട്ടുണ്ട്!
-അടിപൊളി! -എന്റെ അഭിനയം?
ആ സല്യൂട്ട് ഒഴിച്ച് ബാക്കിയെല്ലാം നല്ലതായിരുന്നു.
-ശ്ശോ! -സൂപ്പര്!
രാജാ, ഞാന് ഇവരെയും കൂട്ടി പിറകിലൂടെ അങ്ങ് ഇറങ്ങാം.
മുന്വശത്ത് കുറെ മീഡിയക്കാരുണ്ട്.
കുറച്ച് ഇന്റര്വ്യൂസ് കൊടുക്ക്, സാറേ.
വേണ്ട, വേണ്ട, വേണ്ട. അവര്ക്ക് എന്താ ചോദിക്കാനുള്ളതെന്ന് എനിക്കറിയാം.
-വാ. -അല്ല...
സര്! സര്!
ഞാന് ന്യൂസ് മലയാളം 24/7 ചാനലിലെ റിപ്പോര്ട്ടര് ആണ്.
എനിക്കൊരു ഇന്റര്വ്യൂ വേണം, സര്.
സോറി. ഞങ്ങള് കുറച്ച് തിരക്കിലാണ്.
വീട്ടിലൊരു ഗസ്റ്റ് ഉണ്ട്. ഉടനെ പോണം.
അല്ല, സര്. ഇപ്പൊ വേണ്ട.
എനിക്ക് വേണ്ടത് ഒരു ഫാമിലി ഇന്റര്വ്യൂ ആണ്.
നമുക്ക് പിന്നെ ആലോചിക്കാം. കേറ്.
-നീ കേറ്. -എങ്ങനെയെങ്കിലും സെറ്റ് ആക്കാന് നോക്ക്.
വാ, വാ.
ഉം?
സര്, ചെറിയൊരു ചോദ്യം ചോദിച്ചോട്ടെ?
ങാ.
ഈ സിനിമ ഒരു റിയല് ഇന്സിഡന്റിനെ ബേസ് ചെയ്ത് ഉണ്ടാക്കിയതാണ് എന്നൊരു സംസാരമുണ്ട്.
അതായത്, സാറിന്റെ കുടുംബത്തില് നടന്നൊരു സംഭവം
ചില മാറ്റങ്ങള് വരുത്തി പ്രസെന്റ് ചെയ്തു എന്ന്.
അത് കൊണ്ട്?
അതിനെ കുറിച്ച് ചില ചോദ്യങ്ങള് ചോദിക്കാന് വേണ്ടിയായിരുന്നു, സര്.
അതിനൊരു ഇന്റര്വ്യൂവിന്റെ ആവശ്യമൊന്നുമില്ല. ഇപ്പൊ തന്നെ ഞാന് പറയാം.
ഒരു തെറ്റിദ്ധാരണയുടെ പുറത്ത്
പോലീസ് ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന് കയറി.
ഒരു സിനിമ നിര്മ്മിക്കണം എന്നാഗ്രഹിച്ചിരുന്ന ഞാന്
എന്റെ കഥ തന്നെ സിനിമയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചു.
നിരപരാധികളായ ഒരു കുടുംബത്തെ
പോലീസ് വേട്ടയാടുന്ന കഥ.
അതൊരു ക്ലീഷേ സാധനമായിട്ട് എനിക്ക് തോന്നി.
അപ്പൊ ഞാന് അതൊന്നു മാറ്റി ചിന്തിച്ചു.
ഒരു കുറ്റം ചെയ്യേണ്ടി വരുന്ന കുടുംബത്തെ പോലീസ് പിന്തുടരുന്ന കഥ.
അത് വിനയചന്ദ്രന് സാറുമായിട്ട് ഞാന് ഷെയര് ചെയ്തു.
ഈ കഥയില് അദ്ദേഹത്തിനൊരു പുതുമ തോന്നി.
അങ്ങനെയാണ് ഈ പ്രൊജക്റ്റ് ഉണ്ടായത്.
ഇപ്പൊ തന്നെ ലേറ്റ് ആയി.
ഞാന് പറഞ്ഞില്ലേ, വീട്ടിലൊരു ഗസ്റ്റ് ഉണ്ട്. പിന്നെ കാണാം.
ഇയാള് ആളൊരു കില്ലാടിയാ!
ഉം!
ചുമ്മാതാണോ പോലീസുകാര് പോലും സുല്ല് പറഞ്ഞേ!
നിനക്ക് പടം ഇഷ്ടപ്പെട്ടോ?
പിന്നേ! പടം പൊളിക്കും! അത് ഉറപ്പാ!
റിലീസ് ചെയ്ത് വെറും രണ്ട് ദിവസം മാത്രം ആയിരിക്കേ
പ്രേക്ഷകരില് നിന്ന് അത്ഭുതകരമായ പ്രതികരണങ്ങളോടെ
ഹരികുമാര് ചിത്രം 'ദൃശ്യം' തിയറ്റരുകളില് വിജയകരമായി മുന്നേറുകയാണ്.
ഇത്രയും നല്ലൊരു പടം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല!
ഒട്ടേറെ പ്രേക്ഷകരുടെ ആവശ്യം മുന്നില് കണ്ട്
പല തിയറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകള് കൂടി ചേര്ത്തിരിക്കുകയാണ്.
കൊള്ളാം നല്ല സൂപ്പര് പടമാ!
പ്രമുഖ ഓണ്ലൈന് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില് എല്ലാം
റെക്കോര്ഡ് ട്രെണ്ടിംഗിലാണ് ചിത്രം തുടരുന്നത്.
അടിപൊളി സിനിമ! ഒന്നും പറയാനില്ല!
മാരകം! മാരകം! അതിഗംഭീരം!
ഇപ്പോഴത്തെ പ്രേക്ഷകപിന്തുണയും
ബോക്സ് ഓഫീസ് പ്രകടനവും വിലയിരുത്തുമ്പോള്
മലയാളസിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലേക്കാണ്
ദൃശ്യത്തിന്റെ യാത്ര എന്ന് സിനിമാവൃത്തങ്ങള് വിലയിരുത്തുന്നു.
പുതുമുഖ സംവിധായകനായ അനീഷ് രാജ് സംവിധാനം ചെയ്ത്
ഹരികുമാര് പ്രധാനവേഷത്തില് എത്തിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്
പ്രശസ്ത എഴുത്തുകാരനായ വിനയചന്ദ്രനും
ചിത്രം നിര്മ്മിച്ചിരിക്കുന്നത് റാണി പ്രോഡക്ഷന്സിന്റെ ബാനറില്
ജോര്ജ്ജ്കുട്ടിയുമാണ്.
കുടുംബ പശ്ചാത്തലത്തില് കഥ പറയുന്ന ഈ ചിത്രം
ഹരികുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്
ഒന്നാണെന്നാണ് പ്രേക്ഷകര് അഭിപ്രായപ്പെടുന്നത്.
കുടുംബപ്രേക്ഷകര് അടക്കമുള്ള എല്ലാ വിഭാഗങ്ങളുടേയും...
എന്റെ പൊന്ന് ജേക്കബ് സാറേ...
സാറിന് ഒരു ആഴ്ച്ച ഹൌസ്ഫുള്ളായിട്ട് കിട്ടിയില്ലേ?
ആ കാപിറ്റല് തിയറ്റര്കാര് എന്നെ വിളിയോട് വിളിയാണ്.
ഒരു ടൌണില് രണ്ട് മൂന്ന് തിയറ്ററില് കളിക്കാറുള്ളതല്ലേ?
- ജോര്ജ്ജ്കുട്ടിയ്ക്ക് അറിയാമല്ലോ, ചോദിച്ച കാശ് അഡ്വാന്സ് തന്നിട്ടാ ഞാന് ഈ പടം എടുത്തത്.
- എന്നിട്ട് എനിക്ക് ചുറ്റുമുള്ള തിയേറ്ററിൽ കൊണ്ട് പടം കളിക്കുക എന്നു പറഞ്ഞാൽ മര്യാദകേട് അല്ലേ?
അങ്ങനെ പറയല്ലേ, ജേക്കബ് സാറേ.
ഡിസ്ട്രിബ്യൂഷൻകാര്ക്കും കൊടുക്കാന് താല്പര്യമുണ്ട്.
ഈ ഫോണും പിടിച്ചോണ്ട് ഇരുന്നാല് ഞാന് എങ്ങനെ പറയും?
മതി, മതി.
No comments yet. Be the first to leave one.