Before Sunset

Before Sunset

د Malayalam ژباړه ډاونلوډ کړئ

د خپرونې معلومات

Before-Sunset-2004-YIFY-MSone-by-Nithin-PT
د لخوا تبصره MSonesubs

تګونه

other
په خپور شو: 2016-09-22
ډاونلوډونه: 49
د اوریدلو معیوبیت: No

د Malayalam سرليکونو مخکتنه

لومړۍ 184 کرښې.

- Before Sunset - അസ്തമയത്തിനു മുന്‍പേ - മലയാള പരിഭാഷ Nithin P T

താങ്കള്‍ ഈ പുസ്തകം ആത്മകഥയായിട്ടാണോ കണക്കാക്കിയിരിക്കുന്നത്?

അതിപ്പോ, ഞാന്‍ ഉദ്ദേശിച്ചത്...

...ഇതെല്ലാം ആത്മകഥകള്‍ തന്നെയല്ലേ?

നമ്മളെല്ലാരും ഈ ലോകം കാണുന്നത് നമ്മുടെ തന്നെയീ ചെറിയ താക്കോല്‍പ്പഴുതിലൂടെയല്ലേ?

ഞാനെപ്പോഴും തോമസ്‌ വോള്‍ഫിനെക്കുറിച്ച് ആലോചിക്കാറുണ്ട്.

നിങ്ങള്‍ എപ്പോഴെങ്കിലും "വായിക്കുന്നവര്‍ക്കായി ഒരു കുറിപ്പ്" എന്ന താള്‍ കണ്ടിട്ടുണ്ടോ...

...ലുക്ക്‌ ഹോംവാര്‍ഡ്‌, എയ്ഞ്ചലിന്‍റെ മുന്‍വശത്തായിട്ട്?

എന്തായാലും, അദ്ദേഹം പറയുന്നത് നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളുടേയും ആകെത്തുകയാണെന്നാണ്...

...പിന്നെ എഴുതാനായി ഇരിക്കുന്ന ഓരോരുത്തരും ഉപയോഗിക്കുന്നത് അവരുടെ ജീവിതം കുഴച്ചെടുത്ത കളിമണ്ണുമാണെന്നും...

...നിങ്ങള്‍ക്കത് ഒഴിവാക്കാനാവില്ല.

അതുകൊണ്ട് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കിയപ്പോള്‍, എനിക്കു സമ്മതിക്കേണ്ടി വന്നു, ശെരിക്കും, ഞാന്‍...

ഞാനൊരിക്കലും ഈ തോക്കുകളുടെയോ പ്രശ്നങ്ങളുടെയോ ഒന്നും ഇടയിലായിരുന്നില്ല, നിങ്ങള്‍ക്കറിയാമോ, അങ്ങനെയേയായിരുന്നില്ല.

ഏതെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയിലോ അല്ലെങ്കില്‍ ഹെലികോപ്ടര്‍ അപകടത്തിലോ അങ്ങനെയൊന്നിലും, ശരിയല്ലേ?

പക്ഷേ എന്‍റെ ജീവിതം, എന്‍റെ തന്നെ കാഴ്ച്ചപ്പാടില്‍, എല്ലാമൊരു നാടകം പോലെയായിരുന്നു, ശരിയല്ലേ?

അങ്ങനെയിരിക്കേ ഞാന്‍ ആലോചിച്ചു, ഒരു പുസ്തകമെഴുതിയാലോ എന്ന്...

...അതില്‍ പറയേണ്ട കാര്യങ്ങളെന്തെന്നാല്‍ എങ്ങനെയായിരിക്കും ഒരാളെ കണ്ട് പരിചയപ്പെടുന്നതെന്നും...

അതാണ്‌ എനിക്ക് സംഭവിച്ച ഏറ്റവും ആവേശമുണര്‍ത്തിയ കാര്യങ്ങളില്‍ ഒന്ന്...

...ഒരാളെ പരിചയപ്പെടുന്നത്, ആ ബന്ധം ഉണ്ടാക്കിയെടുക്കുന്നത്.

പിന്നെ എനിക്കത് വിലമതിക്കാനാവാത്തതാക്കി മാറ്റാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് മനസ്സിലായോ, അതു പിടിച്ചെടുക്കുവാന്‍...

...അതാണെനിക്കു വേണ്ടിയിരുന്നത്, അല്ലെങ്കില്‍...

ഞാന്‍ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞോ?

ഞാന്‍ കുറച്ചു കൂടി വ്യക്തമാക്കിത്തരാം.

അങ്ങനെയൊരു ഫ്രെഞ്ച് യുവതി ഉണ്ടായിരുന്നോ നിങ്ങള്‍ ട്രെയിനില്‍ വെച്ചു കണ്ടെന്ന് പറഞ്ഞ...

...ഒരു വൈകുന്നേരം ചെലവഴിച്ചുവെന്ന് പറഞ്ഞ?

നോക്കൂ, എനിക്ക്, അതായത്... ഞാനുദ്ദേശിച്ചത്...

...അതില്‍ വല്യ കാര്യമൊന്നുമില്ല, മനസ്സിലായോ? - അപ്പോള്‍ അതു ശരിയാണല്ലേ?

ശരി, ഞാനിപ്പോള്‍ ഫ്രാന്‍സില്‍ ആയതിനാലും ഇതെന്‍റെ പുസ്തക പര്യടനത്തിന്‍റെ അവസാന ഇടമായതിനാലും, അതെ.

വളരെ നന്ദി.

മിസ്റ്റര്‍ വാലസ്സ്, പുസ്തകം അവസാനിക്കുന്നത് അത്ര വ്യക്തമാകാത്ത ഒരു കുറിപ്പിലാണല്ലോ.

ഞങ്ങള്‍ക്കറിയില്ല.

നിങ്ങള്‍ വിചാരിക്കുന്നുവോ അവര്‍ രണ്ടുപേരും ആറു മാസങ്ങള്‍ക്കു ശേഷം ഒന്നിയ്ക്കുമെന്ന്...

...അവര്‍ തമ്മില്‍ സത്യം ചെയ്തപോലെ?

അവര്‍ സത്യം ചെയ്തപോലെയോ?

ഞാന്‍ വിചാരിക്കുന്നത് നിങ്ങള്‍ അതിനെന്തുത്തരം നല്‍കുമെന്നാണ്, മനസ്സിലായോ, അത്...

അതൊരു നല്ല പരീക്ഷണമാണ്, അല്ലേ, നിങ്ങളൊരു കാല്‍പനികനോ അല്ലെങ്കിലൊരു വിമര്‍ശകനോ ആയിരുന്നെങ്കില്‍.

ശരിയല്ലേ? ഞാനുദ്ദേശിച്ചത്, അവര്‍ തിരികെ ഒന്നുചേരുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്, അല്ലേ?

- പക്ഷേ നിങ്ങള്‍ക്കറിയില്ല, ഉറപ്പായിട്ടും. - ഇല്ല.

അവര്‍ തമ്മില്‍ കാണണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് ഉറപ്പില്ല.

- അതുകൊണ്ടാണല്ലോ നിങ്ങളാ ചോദ്യം ചോദിച്ചത്. - അവര്‍ തിരികെ ഒന്നിയ്ക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നില്ലേ?

ഞാനുദ്ദേശിച്ചത്, നിങ്ങളുടെ സ്വന്തം ജീവിതത്തില്‍?

യഥാര്‍ത്ഥത്തിലോ...?

നോക്കൂ, എന്‍റെ മുത്തച്ഛന്‍ പറഞ്ഞ വാക്കുകളില്‍ നിന്ന്, കേട്ടോളൂ:

"ഇതിനൊരുത്തരം പറഞ്ഞാല്‍ അതാ സംഭവത്തെ കളിയാക്കുന്നത് പോലെയാണ്."

നമുക്ക് കുറച്ച് സമയം കൂടിയുണ്ട് അവസാനമായൊരു ചോദ്യത്തിനു കൂടി.

നിങ്ങളുടെ അടുത്ത പുസ്തകം ഏതാണ്?

അറിയില്ല, സുഹൃത്തേ. എനിക്കറിയില്ല.

ഞാന്‍ കുറച്ചായി... ഞാന്‍ കുറച്ചു നാളായി അതേപ്പറ്റി ആലോചിക്കുന്നു...

ശരിക്കും, എനിക്ക് എപ്പോഴും ഒരു പുസ്തകമെഴുതിയാല്‍ കൊള്ളാമെന്നുണ്ട്...

...അതെല്ലാം സംഭവിച്ചത്, ഒരു പോപ്‌ ഗാനത്തിന്‍റെ ഇടവേളയില്‍ മാത്രമായി ഒതുങ്ങുന്ന.

ഒരു മൂന്നോ നാലോ മിനുട്ട് സമയം മാത്രം, എല്ലാ കാര്യങ്ങളും.

ഈ കഥ, ഈ ആശയം, അങ്ങനെ ഒരാളുണ്ട്, കേട്ടോ...

...അയാള്‍ വളരെ ദുഖിതനാണ്.

അയാളുടെ സ്വപ്നം ഒരു കാമുകനാവുക എന്നതായിരുന്നു, ഒരു സാഹസികന്‍, നിങ്ങള്‍ക്ക് മനസ്സിലായോ...

...മോട്ടോര്‍സൈക്കിളൊക്കെ ഓടിക്കുന്ന, സൌത്ത് അമേരിക്കയില്‍ കൂടി.

പക്ഷേ അതിനുപകരം അയാളൊരു മാര്‍ബിള്‍ മേശയ്ക്കരികിലിരുന്നു കൊഞ്ചു കഴിയ്ക്കുകയാണ്.

അയാള്‍ക്ക് നല്ലൊരു ജോലിയും സുന്ദരിയായ ഒരു ഭാര്യയും ഉണ്ട്, കേട്ടോ, ഒരു പക്ഷേ അതാണ്‌...

അയാള്‍ക്ക് വേണ്ടതെല്ലാം. എങ്കിലും അയാള്‍ അതൊന്നും കാര്യമാക്കിയില്ല...

...എന്തെന്നാല്‍ അയാള്‍ക്ക് വേണ്ടിയിരുന്നത് അയാളുടെ താല്‍പര്യത്തിനു വേണ്ടി മെനക്കെടുക എന്നായിരുന്നു.

നിങ്ങള്‍ക്ക് അറിയില്ലേ? സംതൃപ്തി എന്നത് ചെയ്യുന്നതിലാണെന്ന്, ശരിയല്ലേ?

നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്നതിലല്ലെന്ന്.

അങ്ങനെ അയാള്‍ അവിടെ ഇരിക്കുകയാണ്, ആ നിമിഷം...

...അയാളുടെ അഞ്ചു വയസ്സുള്ള മകള്‍ ആ മേശപ്പുറത്തേക്ക് ചാടിക്കയറി.

അയാള്‍ക്കറിയാം അവളെ അവിടുന്ന്‍ താഴെയിറക്കണമെന്നും, അല്ലെങ്കില്‍ അവള്‍ക്കെന്തെങ്കിലും സംഭവിക്കുമെന്നും.

പക്ഷേ അവള്‍ ഒരു പോപ്‌ ഗാനത്തിനോടൊപ്പം നൃത്തം ചെയ്യാന്‍ തുടങ്ങിയിരുന്നു.. അവളുടെ വേനല്‍ക്കാല വസ്ത്രത്തില്‍.

അപ്പോള്‍ അയാള്‍ പഴയ കാര്യങ്ങളെക്കുറിച്ചോര്‍ത്തു...

...പെട്ടെന്നു തന്നെ, അയാള്‍ തന്‍റെ പതിനാറാം വയസ്സിലെത്തി.

പിന്നെ അയാളുടെ ഹൈസ്കൂള്‍ കാമുകി അയാളെ വീട്ടില്‍ കൊണ്ടുവിടുന്നതും.

പിന്നെ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടതുമെല്ലാം, അവള്‍ക്ക് അയാളെ ഇഷ്ടമായിരുന്നു...

...അതേ പാട്ടു തന്നെയായിരുന്നു അവരുടെ കാര്‍ റേഡിയോയിലും പാടിക്കൊണ്ടിരുന്നത്.

അപ്പോള്‍ അവള്‍ ആ കാറിനു മുകളില്‍ ചാടിക്കയറി നൃത്തം ചെയ്യാന്‍ തുടങ്ങിയിരുന്നു.

ആ നിമിഷം അയാള്‍ അവളെക്കുറിച്ച് വേവലാതിപ്പെട്ടു.

അവള്‍ സുന്ദരിയായിരുന്നു, അയാളുടെ മകളുടെ അതേ മുഖഭാവം തന്നെയായിരുന്നു അവള്‍ക്കും.

കാര്യമെന്തെന്നാല്‍, അതുകൊണ്ടായിരിക്കാം അയാള്‍ അവളെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നതും.

നിങ്ങള്‍ നോക്കൂ, അയാള്‍ക്കറിയാം അയാളാ നൃത്തം ഓര്‍മ്മിച്ചെടുക്കുകയല്ലെന്ന്...

...അയാള്‍ അവിടെയുണ്ട്. അയാളുണ്ട് അവിടെ, ഈ രണ്ടു സന്ദര്‍ഭങ്ങളിലും, മാറി മാറി.

അപ്പോള്‍ ഒരു സെക്കന്‍റില്‍, അയാളുടെ ജീവിതം അതിലേക്ക് ചുരുങ്ങി വന്നു.

പക്ഷേ അയാള്‍ക്ക് വ്യക്തമായിരുന്നു സമയമെന്നതൊരു മിഥ്യയാണെന്ന്.

അതായത് ഇതെല്ലാം എല്ലാ സമയത്തും സംഭവിച്ചുകൊണ്ടിരുന്നു...

...കൂടാതെ ഓരോരോ മാത്രകള്‍ക്കുള്ളിലും വേറെയോരോ മാത്രകളുണ്ടായിരുന്നു...

...അതെല്ലാം ഇങ്ങനെ മാറിമാറി സംഭവിച്ചുകൊണ്ടിരുന്നു.

എന്തായാലും, അങ്ങനത്തെ ഒന്നായിരുന്നു ആശയം. എന്തായാലും.

നമ്മുടെ എഴുത്തുകാരന് ഉടന്‍ തന്നെ എയര്‍പോട്ടിലേക്ക് പുറപ്പെടേണ്ടതുണ്ട്...

...അതുകൊണ്ട്, നിങ്ങള്‍ എല്ലാവരോടും വളരെ നന്ദിയുണ്ട് ഈ പരിപാടിയിലേക്ക് വന്നു ചേര്‍ന്നതിന്.

പിന്നെ ഞങ്ങളുടെ കൂടെ സമയം ചെലവഴിച്ചതിന് മിസ്റ്റര്‍ വാലസ്സിന് പ്രത്യേകം നന്ദി.

നന്ദി. വളരെ നന്ദി.

നിങ്ങളുടെ അടുത്ത പുസ്തകവുമായി നിങ്ങളെയിവിടെ വീണ്ടും കാണാന്‍ കഴിയുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

എല്ലാവരോടും നന്ദിയുണ്ട്. എനിക്ക് എയര്‍പോട്ടിലേക്ക് പോവുന്നതിനു മുന്‍പായി ഇനിയെത്ര സമയം ബാക്കിയുണ്ട്?

ഓഹ്, നിങ്ങള്‍ ഏഴരയ്ക്ക് തിരിക്കേണ്ടിയിരിക്കുന്നു...

- കൃത്യം ഏഴരയ്ക്കു തന്നെ. - ശരി.

- ഹായ്. - ഹലോ.

- നിനക്ക് സുഖമാണോ? - സുഖം തന്നെ, നിനക്കോ?

ഞാനും നന്നായിരിക്കുന്നു, അതെ, ഞാന്‍ സുഖമായിരിക്കുന്നു. ഞാന്‍...

നിനക്ക്, നമുക്ക്, ഒരു കോഫി ആയാലോ?

അയാള്‍ പറഞ്ഞല്ലോ നിനക്കാ വിമാനത്തില്‍ത്തന്നെ പോവേണ്ടതുണ്ടെന്ന്, അല്ലേ?

അതെ. പക്ഷേ, ഞാന്‍ വിചാരിച്ചത്, എനിക്കിനിയും കുറച്ചു സമയം കൂടിയുണ്ട്.

- ശരി. - അതെയോ? ശരി, എന്നാല്‍, ഞാനിപ്പോ...

ഞാന്‍ നിന്നെ പുറത്തുവെച്ച് കണ്ടോളാം. മതിയോ.

ക്ഷമിക്കണം. ഞാനിപ്പോ ഒന്നു പോയിട്ട് ഒരു കപ്പ്‌ കോഫി കുടിച്ചിട്ടു വരാം.

- ഞാനൊരു ഏഴേ കാല്‍ ആവുമ്പോഴേക്കും തിരിച്ചെത്താം. - നിങ്ങള്‍ ഇതിലെല്ലാം ഒപ്പു വെച്ചില്ലേ?

- ഉണ്ട്, അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. - നിങ്ങളുടെ ഡ്രൈവര്‍ ഫിലിപ്പിന്‍റെ കാര്‍ഡ്‌ വാങ്ങിക്കോളൂ...

...എന്നാല്‍ നിങ്ങള്‍ക്കയാളെ വിളിക്കാമല്ലോ ഇനിയും വൈകുകയാണെങ്കില്‍.

ഞാന്‍ നിങ്ങളുടെ ബാഗുകളൊക്കെ കാറില്‍ വെയ്ക്കാം നിങ്ങളിനിയും വൈകേണ്ടല്ലോ.

- ആയിക്കോട്ടെ, എല്ലാത്തിനും വളരെ നന്ദിയുണ്ട്. - താങ്ക്സ്.

ആരാണ് ഫിലിപ്പ്?

- നീ ഇവിടെയുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. - ഞാനിവിടെ പാരീസിലാണ് താമസിക്കുന്നത്.

നിനക്കിനിയും അവിടെ നില്‍ക്കേണ്ടതില്ല എന്നുറപ്പാണോ? നീയിനിയും സംസാരിക്കേണ്ടതില്ല എന്നുണ്ടോ?

അവര്‍ക്കെന്നെ മടുത്തിട്ടുണ്ടാവും. ഞാനിവിടെ ഒരു രാത്രി ചെലവഴിച്ചിരുന്നു.

- അങ്ങനെയാണോ? - അതെ, അവര്‍ക്ക് മുകളിലത്തെ നിലയില്‍ ഒരിടമുണ്ട്.

- നിനക്ക് സുഖമല്ലേ? ഇത് വളരെ വിചിത്രമായിരിക്കുന്നു. - എനിക്ക് സുഖം തന്നെ.

- നിന്നെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. - നിന്നെയും.

- എന്നിട്ട്, നിനക്കേതെങ്കിലും കഫെയില്‍ പോവണോ? - പോവാം.

ശരി, കുറച്ചുകൂടി പോയാല്‍ അവിടെ ചെറുതൊന്നുണ്ട് എനിക്ക് ഇഷ്ടമാണവിടെ.

നിന്നെയവിടെ കണ്ടപ്പോള്‍ ഞാനീ ഉണ്ടാക്കിക്കൊണ്ടു വന്നതൊക്കെ കുളമാവാന്‍ പോവുകയാണെന്ന് വിചാരിച്ചു.

ഞാന്‍ ഇവിടെ ഉണ്ടാകുമെന്ന് നീ എങ്ങനെയറിഞ്ഞു‍?

അതെനിക്ക് പാരീസിലെ ഏറ്റവും ഇഷ്ടപെട്ട പുസ്തകശാലയാണ്. നിങ്ങള്‍ക്കവിടെയിരുന്നു മണിക്കൂറുകളോളം വായിക്കാം.

എനിക്കതിഷ്ടമാണ്. അവിടെ ചെള്ളുകളുണ്ട്, എന്നാലും, നിനക്കറിയാമല്ലോ...

എനിക്കറിയാം. ഓര്‍മ്മ ശരിയാണെങ്കില്‍ ഇന്നലെ രാത്രി എന്‍റെ തലയ്ക്കുമുകളില്‍ ഒരു പൂച്ച ഉറങ്ങുന്നുണ്ടായിരുന്നു.

ഞാനൊരു കലണ്ടറില്‍ നിന്‍റെ ചിത്രം കണ്ടിരുന്നു ഏകദേശം ഒരു മാസം മുന്‍പ്...

...അതില്‍ നീ ഇവിടേക്ക് വരുന്നെന്നും ഉണ്ടായിരുന്നു.

വളരെ തമാശയായി തോന്നി, എന്തെന്നാല്‍ ഞാന്‍ നിന്‍റെ പുസ്തകത്തിലെ ഒരു ലേഖനം വായിച്ചിരുന്നു...

...അപ്പോഴത് അത്ര വ്യക്തമായില്ലെങ്കിലും പരിചയമുള്ളതായി തോന്നി. - വ്യക്തമായില്ല? അല്ലേ.

പക്ഷേ ഞാനധികമൊന്നും ചിന്തിച്ചുകൂട്ടാന്‍ പോയില്ല നിന്‍റെ ഫോട്ടോ കാണുന്നത് വരെ. അതുകൊണ്ട്...

നീയത് വായിച്ചിരുന്നോ?

ഉവ്വ്, ഞാന്‍...

ഞാന്‍ ശരിയ്ക്കും, ശരിയ്ക്കും അത്ഭുതപ്പെട്ടുപോയി, നിനക്കങ്ങനെ സങ്കല്‍പ്പിക്കുവാന്‍ കഴിയുമല്ലോ.

ഞാനുദ്ദേശിച്ചത്, എനിക്കത് ശരിയ്ക്കും രണ്ടുതവണ വായിക്കേണ്ടി വന്നു.

- അതെയോ? - അതെ.

അല്ല, എനിക്കത് ഇഷ്ടപ്പെട്ടു. അത് തീര്‍ത്തും ഒരു കാല്‍പനികസൃഷ്ടിയാണ്‌.

എനിക്ക് അതൊന്നും സാധാരണ ഇഷ്ടപ്പെടുന്നതല്ല, എങ്കിലും ഇത് നന്നായിത്തന്നെ എഴുതിയിരിക്കുന്നു.

- ഇതു നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. - ശരി, വളരെ നന്ദി.

- നില്‍ക്കൂ. - എന്താ?

നമ്മള്‍ എവിടേക്കെങ്കിലും പോവുന്നതിനു മുന്‍പ്, എനിക്ക് നിന്നോടിതു ചോദിക്കണം...

തീര്‍ച്ചയായും. എന്താ?

നീ ആ ഡിസംബറില്‍ വിയന്നയില്‍ ചെന്നിരുന്നോ?

- നീ പോയോ? - ഇല്ല, എനിക്കതിനു കഴിഞ്ഞില്ല. പക്ഷേ നീ പോയിരുന്നോ?

- എനിക്കതറിയണം. എനിക്ക് വളരെ പ്രധാനപ്പെട്ടതാണത്. - എന്തിന്‌, നിനക്കതിന് കഴിഞ്ഞില്ലല്ലോ?

ശരിയാണ്, നീ പോയിരുന്നോ?

ഇല്ല.

ദൈവത്തിനു സ്തുതി നീ പോയില്ലല്ലോ.

- എന്‍റെ ദൈവമേ. - ദൈവത്തിനു നന്ദി, നീ പോയിട്ടില്ലല്ലോ.

ദൈവമേ നന്ദി, ഞാനും പോയില്ല നീയും പോയില്ല. നമ്മളില്‍ ആരെങ്കിലും ഒരാള്‍ മാത്രമായവിടെ ചെന്നിരുന്നുവെങ്കില്‍...

...അത് വല്യ കഷ്ടമായിപ്പോയേനെ. - എനിക്ക് വളരെ ഉത്കണ്ഠയായിരുന്നു.

എനിക്കവിടെ എത്തിച്ചേരാന്‍ കഴിയാത്തതില്‍ വളരെ വിഷമമുണ്ടായിരുന്നു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. എന്‍റെ അമ്മൂമ്മ മരിച്ചു...

...അവരെ അടക്കം ചെയ്തത് ആ ദിവസമായിരുന്നു, ഡിസംബര്‍ ആറിന്.

- ബുഡാപെസ്റ്റിലുള്ള? - അതെ. നിനക്കത് ഓര്‍മ്മയുണ്ടല്ലേ?

- എനിക്കെല്ലാം ഓര്‍മ്മയുണ്ട്. - ശരിയാണ്, അത് നിന്‍റെ പുസ്തകത്തിലുണ്ടല്ലോ.

പക്ഷേ എന്തായാലും, ഞാന്‍ വിയന്നയിലേക്ക് പറക്കാന്‍ നില്‍ക്കുകയായിരുന്നു, നിനക്കറിയാമല്ലോ...

...അപ്പോഴാണ്‌ ഈ വാര്‍ത്ത കേട്ടത്, എനിക്കെന്തായാലും ശവസംസ്കാരച്ചടങ്ങിനു പോവേണ്ടി വന്നു.

ശരി, എനിക്കതില്‍ വളരെ വിഷമമുണ്ട്..

എനിക്കറിയാം. പക്ഷേ നീയവിടെ ഉണ്ടാവില്ലായിരുന്നല്ലോ എന്തായാലും.

നില്‍ക്കൂ. നീയെന്തുകൊണ്ട് അവിടെ പോയില്ല?

ഞാനവിടെ പോവുമായിരുന്നു എനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍. ഞാന്‍ കുറച്ച് പദ്ധതികളൊക്കെ ഉണ്ടാക്കിയിരുന്നു...

നീ ശരിക്കും നല്ലൊരു കാരണം കണ്ടുവെച്ചോ.

എന്ത്?

ഓഹ്, ഇല്ല.

അല്ല, നീയവിടെ ചെന്നിരുന്നു, ശരിയല്ലേ?

ഓഹ്, ഇല്ല, കഷ്ടമായല്ലോ!

ഞാന്‍ ചിരിക്കുകയാണ്, പക്ഷേ ഞാന്‍ അത് ഉദ്ദേശിച്ചിട്ടല്ല

നീ എന്നെ വെറുത്തിരുന്നോ? നീ എന്തായാലും എന്നെ വെറുത്തിരിയ്ക്കും.

- നീ ഇത്രയും കാലം എന്നെ വെറുക്കുകയായിരുന്നോ? - അല്ല.

- അതെ, നീ വെറുത്തിരുന്നു. - അല്ലാ.

പക്ഷേ ഇപ്പോള്‍ നിനക്കെന്നെ വെറുക്കാന്‍ പറ്റില്ല, ശരിയല്ലേ?

- ഞാനുദ്ദേശിച്ചത്, എന്‍റെ അമ്മൂമ്മ... - എനിക്ക് നിന്നോട് വെറുപ്പൊന്നുമില്ല. അതത്ര കാര്യമാക്കേണ്ട.

ഞാനവിടേക്ക് കുറേ ദൂരം പറന്നുചെന്നു, പക്ഷേ നീയതൊക്കെ തകര്‍ത്തുകളഞ്ഞു.

എന്‍റെ ജീവിതമിങ്ങനെ താഴേക്കു പതിക്കുകയായിരുന്നു അന്നുമുതല്‍, പക്ഷേ ഇപ്പോഴൊരു പ്രശ്നവുമില്ല.

- അല്ല, ഞാന്‍ വെറുതെ പറഞ്ഞതാ. - അങ്ങനെ പറയല്ലേ. എനിക്കത് വിശ്വസിക്കാനാവുന്നില്ല.

നിനക്കെന്നോട് വളരെ ദേഷ്യമായിരുന്നിരിക്കണം, എന്നോട് ക്ഷമിക്കൂ.

ഞാനും അവിടേക്കെത്താന്‍ ആഗ്രഹിച്ചിരുന്നു, ഈ ലോകത്ത് മറ്റെന്തിനേക്കാളും.

- സത്യമായും, ഞാന്‍ ആണയിടുന്നു... - നിനക്ക് ദേഷ്യപ്പെടാനാവില്ലല്ലോ, എന്‍റെ അമ്മൂമ്മ...

എനിക്ക് മനസ്സിലായി. ഞാന്‍ ശരിയ്ക്കും വിചാരിച്ചിരുന്നു അങ്ങനെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമെന്ന്.

അതെന്നെ വളരെ സങ്കടപ്പെടുത്തി, പക്ഷേ...

ശരിക്കും എനിക്ക് ഭ്രാന്തു പിടിച്ചത് നമ്മള്‍ പരസ്പരം ഫോണ്‍ നമ്പറുകളോ മറ്റെന്തെങ്കിലും വിവരങ്ങളോ കൈമാറിയില്ലല്ലോ എന്നതിലാണ്.

അതു ശരിക്കും മണ്ടത്തരമായിപ്പോയി. പരസ്പരം ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ.

- തുടര്‍ന്നു പോവാനായി ഒന്നുമില്ലാതെ. - എനിക്ക് നിന്‍റെ കുടുംബപ്പേരു പോലും അറിയില്ലല്ലോ.

ഓര്‍ക്കുന്നില്ലേ, നമ്മള്‍ക്കൊരു പേടിയുണ്ടായിരുന്നു നമ്മള്‍ പരസ്പരം എഴുതാനോ വിളിയ്ക്കാനോ തുടങ്ങിയാല്‍പ്പിന്നെ...

... നമുക്കു മടുത്തുതുടങ്ങുമെന്ന്‍. - അതെന്തായാലും മടുപ്പിക്കുന്നതായിരുന്നില്ല.

അല്ല, അതങ്ങനെയല്ലെന്നുറപ്പാണ്.

നമ്മള്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നു നമ്മള്‍ നിര്‍ത്തിയിടത്തുനിന്നും.

അതു നന്നായിരുന്നേനെ അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍. വളരെ നന്നായേനെ.

പിന്നെ...

- നീ എത്ര കാലം ഉണ്ടായിരുന്നു വിയന്നയില്‍, അതിനുശേഷം? - ഒരു ഒന്നുരണ്ടു ദിവസം മാത്രം.

നീ വേറെ ഏതെങ്കിലും പെണ്‍കുട്ടിയെ പരിചയപ്പെട്ടോ?

ഉവ്വ്, ഗ്രെച്ചെന്‍ എന്നാണ് അവളുടെ പേര് അവളൊരു അത്ഭുതം തന്നെയായിരുന്നു.

تبصرې

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left