La unuaj 198 linioj.
കമലാ...
അമ്മ ജോലിയിലാ.
നിനക്കെന്താ ഇവിടെ പണി?
സ്കൂളിൽ പോ!
പോ.
വെള്ളത്തിന് വല്ലാത്ത തണുപ്പ്.
കമല, വിഷമിച്ചിരുന്നിട്ട് കാര്യമില്ല.
നിന്‍റെ ഭർത്താവിൽ നിന്ന് എന്തെങ്കിലുo വിവരമുണ്ടായിട്ട് ഇപ്പോ 5 മാസമായില്ലേ ..
ഞാനാണെങ്കിൽ ഇപ്പോള്‍ രാജേഷ്ജിയെക്കാണാൻ ഷിംലയിലേക്ക് പോയിട്ടുണ്ടാവും.
അയാൾ ഉത്തരവാദിയാണ്.
ഹരൂദിന്‍റെ സഹോദരി എന്ത് പറയുന്നു?
അവൾ ഭർത്താവുമൊന്നിച്ച് അടുത്ത ഗ്രാമത്തിൽ താമസിക്കുവാണ് .
അവൾക്ക് അവളുടേതായ പ്രശ്നങ്ങളുണ്ട്.
അവളെന്ത് പറയാനാ?
നിനക്കാ കങ്കാണി മുകേഷിനെ അറിയില്ലേ?
അയാളുടെ സഞ്ചാരികളൊക്കെ നാളെ ഷിംലയിലേക്ക് വിടുകയാണെന്നയാൾ പറഞ്ഞു.
നിന്നേയും കൂട്ടാമോ എന്ന് ഞാൻ ചോദിക്കട്ടെ?
മുകേഷിനോട് തർക്കിക്കണ്ട. അവളെ കൂട്ടാൻ പറ്റില്ലാന്ന് അയാൾ പറഞ്ഞു.
അയാളാണോ മന്യയെ കൂട്ടാൻ പറ്റില്ലന്ന് തീരുമാനിക്കേണ്ടത്?
എന്‍റെ കുട്ടിയെ അയാൾ നോക്കുമോ?
ഞാനാ ടൂറിസ്റ്റുകളോടു വീണ്ടും സംസാരിച്ചു.
നിനക്ക് കുട്ടിയെ കൂട്ടാൻ പറ്റില്ല.
അവർ രാവിലെ ഇവിടം വിടും.
ഞാനവരെ അറിയിച്ചിട്ടുണ്ട്. നിനക്കവരുടെ ജീപ്പിൽ കയറിപ്പറ്റാം.
നിന്‍റെയടുക്കൽ യാത്രക്കുള്ള പണമില്ലേ?
ഉണ്ട്.
എന്നാൽ ശരി.
മന്യയെ നോക്കിക്കൊള്ളണേ.
പേടിക്കണ്ട, ഞാൻ നോക്കിക്കോളാം.
കമലാ. കാർ വന്നു.
വാര്‍ത്തകള്‍ എന്തൊക്കെയാണ് ?
കുറച്ച് മോശമാ!
മഞ്ഞ് വീഴ്ച റോഡുകളൊക്കെ തടസ്സപ്പെടുത്തിയിരിക്കുവാണ് .
നിന്‍റെ സഞ്ചാരികളുടെ കാര്യമോ?
അവരും കുടുങ്ങി.
അവർക്ക് താഴെ വരെ നടക്കുകയല്ലാതെ വേറെ വഴിയില്ല.
ഞാൻ വാഹനം തിരികെ കൊണ്ട് വരാൻ പോയതാ.
അത്കൊണ്ട് നിന്‍റെ ഇടപാട് പൊളിഞ്ഞു!
എന്റേത് മാത്രമല്ല, എല്ലാവരുടേയും !
ITBP ക്കാർ വന്ന് റോഡെപ്പോ ശരിയാക്കുമെന്ന് ആർക്കറിയാം?
കമലാ, നിന്നെ മുഖ്യൻ ചോദിക്കുന്നു.
എന്തിന്?
എന്ത് സംഭവിച്ചു?ആരാണവരോട് പറഞ്ഞത്?
മുകേഷും മീറ്റിങ്ങിനുണ്ടായിരുന്നോ?
നീ എന്താ ഇവിടെ ചെയ്യുന്നത്? പോ.
നമസ്കാരം.
നിനക്കിതുവരേ അയാളെക്കുറിച്ച് വിവരമൊന്നുമില്ലേ?
ഇല്ല.
നീ അവനെ വിളിക്കാൻ ശ്രമിച്ചോ?
ഉം.
നിനക്കെന്താവിഷമം? അവന്‍റെ നമ്പർ പ്രവർത്തിക്കുന്നില്ലേ?
അവസാനമായി എപ്പോഴാണ് നീ അവനോട് സംസാരിച്ചത്?
അഞ്ച് മാസം മുമ്പ്.
നീ അവനോട് വഴക്കുണ്ടാക്കിയോ
ഇല്ല.
പ്രകാശ് പണിയെടുക്കുന്നത് ഹാരൂദിനോടൊന്നിച്ചാണെന്നാ എനിക്ക് തോന്നുന്നത്.
അല്ല, അവർ ഒരേ സ്ഥലത്തല്ല പണിയെടുക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച മൂലം
ആ പണിസ്ഥലങ്ങളിൽ അപകടങ്ങൾ പതിവാണ്.
ഓർത്തോ, മഹേഷ് ഒരിക്കലും നഗരത്തിൽ നിന്ന് തിരിച്ച് വന്നില്ലായിരുന്നു.
അവന് വേറെ ഭാര്യയുണ്ടെന്നാ കേൾവി.
എന്തെങ്കിലും പന്തികേടുണ്ടായിരുന്നെങ്കിൽ രാകേഷ് ജി നമ്മെ അറിയിച്ചിട്ടുണ്ടായേനെ.
ഞങ്ങൾ രാകേഷ് ജിയെ വീണ്ടും വിളിക്കാം. ഫോൺ ലൈനെല്ലാം കുറച്ച് ദിവസങ്ങളായി തകരാറിലാണ്.
ഹാരൂദ് ഒരു വിവേകമുള്ളയാളാ. അവൻ തിരിച്ചു വരും.
പേടിക്കണ്ട!
വേഗം നോക്കിയില്ലെങ്കിൽ ജീപ്പ് പോകും.
ഒച്ച വെക്കല്ല!
മന്യാ !
കമലാ...
എന്താ?
എന്നെ എടുക്ക്.
നിന്‍റെ കുഞ്ഞാടിനെ ആരെടുക്കും?
അതിനെ താഴെ വച്ചിട്ട് എന്നെ എടുക്കൂ.
പിന്നെന്തിനാ അതിനേം കൂട്ടണമെന്ന് പറഞ്ഞ് നിലവിളിച്ചത്?
നടന്നോ.
ആരാത് രാത്രിയിത്ര വൈകിയ നേരത്ത്?
ഒരു സ്ത്രീയല്ലേ?
നീ എവിടെ പോകുന്നു?
നീ ഈ രാത്രിയിൽ എവിടെ പോകുന്നൂന്ന്?
നിന്നെ ഞങ്ങളെത്തിക്കാം.
അയാളെ പിടി!
അയാളെവിടന്നാ വന്നേ?
വിടല്ലേ ഇവനെ !
വിടല്ലേ ..
ബാഗ് താടാ .
തെണ്ടി, ഇവന്‍റെടുത്ത് തോക്കുണ്ട്.
ഇവൻ നമ്മുടെ ട്രക്കിലായിരുന്നോ?
@##$%
#$$%
ഇവിടെ കിടക്ക്!
ദേ വെടിയുണ്ടകളുമുണ്ട്.
തോക്കെടുത്തോ.
എന്താ നിങ്ങളുടെ പേര്?
നവാസുദ്ദീൻ.
അതൊരു പേരാണോ?
പോയി അമ്മയുടെ കൂടെ നടക്ക്.
ഇല്ല, ഞാന്‍ നിങ്ങളുടെ കുടെ നടക്കും.
കമല നമ്മുടെ വളരെ പിറകെയാണ്.
അമ്മയുടെ ഒരു ഷൂ പോയി.
നിന്‍റെ അടുത്ത് നൂലും സൂചിയുമുണ്ടോ?
എന്ത്?
ഒരു സൂചിയുണ്ടോന്ന്?
അനിത?
എനിക്ക് സുഖം.
ഞാൻ നിന്നെ പിന്നെ വിളിക്കാം.
നിങ്ങൾ ചിത്കുൽ ഗ്രാമത്തിൽ നിന്നാണോ?
എന്‍റെ സഹോദരൻ നിന്‍റെ ഗ്രാമത്തിൽ നിന്നുള്ള പെണ്ണിനെയാണ് കല്ല്യാണം കഴിച്ചത്.
നിങ്ങൾ ഷിംലയിലേക്കാണോ?
ഇതയാൾക്ക് കൊടുക്ക്, പോ.
ഇല്ല!
പോ!
ഇല്ല!
പോ!
കമല ഇത് നിങ്ങൾക്ക് തരാൻ പറഞ്ഞു.
ഇത് മേടിക്കൂ.
ഷിംല, ഷിംല, ഷിംല.
എല്ലാവരും, പിറകോട്ട് കടന്നിരുന്നേ.
നിങ്ങളെവിടേക്കാ? ഷിംല.
മൃഗങ്ങളെയൊന്നും ബസിലനുവദിക്കില്ല.
ഞാൻ പണം തരാം.
ക്ഷമിക്കണം, മാം.
ഞാൻ സീറ്റിനടിയിൽ വച്ചോളാം.
അതിനെ ഉപേക്ഷിച്ചിട്ട് കേറിക്കോ.
എന്‍റെ കൂടെ ഒരു കുട്ടിയുണ്ട്.
അങ്ങോട്ട് മാറി നിൽക്ക്.
എനിക്ക് ഷിംലയിൽ പോണം.
എനിക്ക് ഷിംലയിൽ പോണം.
ഒന്നു സഹായിക്കൂ...
അയാളുടെ പേര് നവാസുദ്ദീൻ എന്നാ.
എനിക്കീ മേൽവിലാസത്തിലേക്ക് പോണം.
നീ എത്ര തരും?
-300. - 300 കൊണ്ടുപോയി ഒലത്ത്!
അതിന്‍റെ ഇരട്ടി തന്നാൽ നമ്മൾ തയ്യാർ.
എന്‍റെ അടുത്ത് അത്രത്തോളമില്ല.
ബേഗ് പരിശോധിക്ക്. തീർച്ചയായും ഉണ്ടാകും.
അധികം പേശാതെ 500 ന് ഉറപ്പിച്ചോ.
നോക്ക്, നിന്‍റെ അടുത്തുണ്ടാവും.
എന്തിനാ നീ കളവ് പറഞ്ഞത്?
എന്നെ കണ്ടാൽ ഒരു മണ്ടനെപ്പോലുണ്ടോ?
200 രൂപ മുൻകൂറായി താ.
അവിടെ എത്തിയിട്ട് തരാം.
ഇപ്പോ താ. എനിക്ക് നിന്നെ വിശ്വാസമില്ല.
നീ എന്നെ ചതിച്ചാലോ?
ഞാൻ ചതിക്കില്ല.
ഞാനെങ്ങനെ അറിയാനാ? അത് നിന്‍റെ മുഖത്ത് എഴുതിവച്ചിട്ടൊന്നുമില്ലല്ലോ?
ഞാനെങ്ങനെ നിങ്ങളെ വിശ്വസിക്കും?
നന്നായി, എന്നാ പിന്നെ വിശ്വാസമുള്ള ആരുടേയെങ്കിലും കൂടെ പോ.
കഞ്ചൂസ്!
ചെക്ക് പോസ്റ്റ്, ചെക്ക് പോസ്റ്റ്.
ഇതാ, നോക്ക്.
ധനിറാം, പിടിക നമ്പർ.175.
താഴത്തങ്ങാടി. അവിടന്ന് ഇടത്തോട്ട് തിരിയണം..
പണം താ.
നമ്മൾ സ്ഥലത്തെത്തിയാൽ.
വേഗം നടക്ക്.
ആടിനെപ്പോലെ നടക്കാതെ വേഗം നടക്ക് .
അതാണ് കട.
നിങ്ങളിവിടെ നില്ല്. ഞാനിപ്പോ വരാം.
ആരാ പൈസ തരിക?
രാകേഷ്ജി ?
അകത്ത് ചോദിക്ക്.
അതിനെ ഒന്ന് വളരാൻ വിട്!
വിട്ടേ!
ആരാ ഈ ഹാരുദ്?
നീ അയാളെ കണ്ടിട്ടുണ്ടോ?
എന്താ?
രാകേഷ്ജി ?
ആരാ?
കമല.
വരൂ, അകത്ത് വരൂ.
ഇരിക്കൂ.
രാകേഷ്ജി ?
അദ്ധേഹം ഇവിടെ ഇല്ല. പട്ടണത്തിൽ നിന്ന് പോയിട്ട് 3 ദിവസങ്ങളായി.
നിന്‍റെ കുട്ടി എവിടെ? ഇരിക്കൂ.
നിങ്ങളുടെ മകളെവിടെ? അവളെ കൂടെ കൂട്ടിയില്ലേ?
അദ്ധേഹം എപ്പോൾ വരും?
പറയാൻ പറ്റില്ല.
നിങ്ങളുടെ മകളെവിടെ?
-ഞാനവളെ സഹോദരിയുടെ അടുത്ത് വിട്ടു. -ഷിംലയിലാണോ താമസം?
അതേ.
ആരോടും പറയാതെ ഗ്രാമം വിടുക എന്നിട്ട് ,
എന്‍റെ ഭർത്താവിനെ വിളിച്ച് ശല്യം ചെയ്തു കൊണ്ടിരിക്കുന്നു ..
നീ എന്തൊക്കെയാ ഈ കാണിക്കുന്നത് ..?
5 മാസമായിട്ട് ഹാരുദിൽ നിന്ന് വല്ല വിവരവുമുണ്ടായിട്ട്.
- ഹാരൂദോ? നിന്‍റെ ഭർത്താവാണോ ? - അതേ.
ജോലിത്തിരക്ക് കാരണമായിരിക്കും. അയാൾ തീർച്ചയായും വിളിക്കും.
രാകേഷ്ജിയാണ് ആ സ്ഥലത്ത് അവനെ ജോലിക്ക് ചേർത്തത്.
പക്ഷേ, ഇപ്പോ എന്‍റെ ഭർത്താവ് ആ കമ്പനിയിലല്ല.
ഇപ്പോള്‍ ഒരു ഫോൺ വിളി പോലുമില്ല ..
നിന്‍റെ അടുത്ത് അവന്‍റെ നമ്പറില്ലേ? നീ അവനെ വിളിക്ക്.
ആരും പ്രതികരിക്കുന്നില്ല.
അയാളുടെ നമ്പർ മാറീട്ടുണ്ടാകണം.
പുള്ളി സാധാരണ കത്തെഴുതാറുണ്ടായിരുന്നു.
ഇപ്പോ അതുമില്ല.
നീ വിഷമിക്കണ്ട.
നീ ഇവിടെ നിൽക്ക്.ഞാൻ നിന്‍റെ നാട്ടിലേക്ക് വിളിക്കാം.
നിന്നെ അവർ നാട്ടിലേക്ക് കൊണ്ടു പൊയ്ക്കോളും. നീ ബേജാറാവണ്ട.
മന്യാ, വാ.
No comments yet. Be the first to leave one.