Ulidavaru Kandanthe

Ulidavaru Kandanthe

Elŝuti Malayalam Subtekston

Eldonaj informoj

Ulidavaru Kandante 2014 HDRip x264
Komentaĵo de MSonesubs
Ulidavaru Kandanthe (2014) Malayalam Subtitle by Msone www.malayalamsubtitles.org

Etikedoj

hdrip
HDRip
x264
HD
Publikigita je: 2017-07-11
Elŝutoj: 32
Aŭdhandikapuloj: No

Antaŭrigardo de Malayalam subtekstoj

La unuaj 200 linioj.

മുക്കുവർ ആർപ്പ് വിളിക്കുന്നു.

ഇതാണ് എന്റെ ജന്മ ദേശം, മാൽപെ.

കർണാടകയുടെ അറേബ്യൻ കടൽ തീരത്തുള്ള പ്രധാന തുറുമുഖ പട്ടണം .

സമുദ്ര അലകളാൽ ദിവസവും വൃത്തിയാക്കപ്പെടുന്ന പട്ടണം.

എന്നാൽ അലകൾ എപ്പോഴും ഇങ്ങോട്ട് എത്താറില്ല

അവനും, ഞാനും എന്റെ സ്ക്കൂൾ കാലഘട്ടങ്ങളിൽ വെച്ച് തന്നെ കണ്ട് മുട്ടിയിട്ടുണ്ട്.

അവന് എന്നിൽ ഒരു താല്പര്യം ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നു.

അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നെ എപ്പോഴും ശല്യപ്പെടുത്താൻ നോക്കുന്നത് ?

നിങ്ങൾ എന്തായാണ് അതിനെ വിളിക്കുക ?

അല്ലെങ്കിൽ അവൻ എല്ലാവരോടും അങ്ങനെയാണോ പെരുമാറുന്നത്? അറിയില്ല.

ഞാൻ നാട്ടിൽ പോകുമ്പോഴാണ് അവനെ കാണാറുള്ളത്.

ആകസ്മികമായി, ഈ സംഭവം നടന്ന ദിവസം കൂടെ ഞങ്ങൾ കണ്ടിരുന്നു.

അപ്പോൾ ഇത് അവനെ കുറിച്ചാണോ? ഈ ആർട്ടിക്കിൾ അവനെ പറ്റിയുള്ളതാണോ.

റെജീന ?

- അവനുമായി ഇന്റർവ്യൂ ചെയ്യാൻ വന്നത് നീയാണോ - അതെ.

എന്റെ കൂടെ വരൂ.

ഇല്ല,ഇല്ല ! ഇത് അവനെ പറ്റി മാത്രമല്ല.

അപ്പോൾ എന്താ ഇത് ഒരു പരമ്പരയാണോ ? ഞാൻ ഉദേശിച്ചത്, പ്രാധാന്യമായതെന്തെങ്കിലും ?

എല്ലാം കൂടെ ഒരൊറ്റ ആർട്ടിക്കിൾ ലൂടെതീർക്കാൻ കഴിയില്ലേ.

ഇല്ല.

ഈ ഒരു സംഭവുമായി ഒരുപാട് കഥകൾ ബന്ധപ്പെട്ട് കിടപ്പുണ്ട്.

ഒരു ആർട്ടിക്കിൾ കൊണ്ട് ഈ എല്ലാ കഥകളെയും ന്യായീകരിക്കാൻ കഴിയില്ല.

മാഡം, കസേര വേണോ ?

വേണ്ട. സെൽ തുറന്ന് തന്നാൽ മതി.

കുഴപ്പമില്ല, എനിക്ക് അയാളെ അറിയാം.

ഒക്കെ.

അപ്പോൾ, എന്താണ് നിങ്ങളുടെ പ്ലാൻ ?

ക്ഷമിക്കണം .

സാരമില്ല. എനിക്ക് മനസ്സിലാവും .

നീ കുറച്ച് സാവകാശം എടുത്തുകൊള്ളൂ .

ശരിക്കും എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.

മറ്റുള്ളവരുടെയെല്ലാം കഥകൾ കൂടെ കേൾക്കുമ്പോൾ അതെല്ലാം വിചിത്രമായി തോന്നുന്നു.

നിന്റെ തോന്നലുകൾ എല്ലാം ശരിയാണ്, എന്നാൽ മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് വ്യത്യസ്തമായതാണ്.

ഒരു സംഭവത്തെ പല കണ്ണുകളിലൂടെയാണ് നോക്കി കാണേണ്ടത്.

കുടിക്കാൻ എന്താണ് വേണ്ടത്, ചായയോ, കാപ്പിയോ ?

കാപ്പി.

അവൾക്ക് കാപ്പിയും എനിക്ക് ചായയും കൊണ്ട് വാ.

വീക്ഷണങ്ങൾ, എന്താണ് ശരി ?ആരാണ് ശരി ?

അവരവരുടെ കണ്ണുകളിൽ എല്ലാം എപ്പോഴും വ്യത്യസ്തമായിരിക്കും.

ഇങ്ങനെ ആണേൽ ഞാൻ ഇത് എങ്ങനെ അവസാനിപ്പിക്കും ?

എന്നാലും, ഞാൻ ഈ കഥ എനിക്ക് തോന്നിയ പോലെ പറഞ്ഞ അവസാനിപ്പിക്കുന്നത് ശരിയല്ല.

അതിൻ പകരം,

ഇതുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ ദൃഷ്ടി യിലൂടെ കഥ പറയുകയാണെങ്കിൽ,

വായനക്കാർക്ക് അവരുടേതായ രീതിയിൽ ഉത്തരങ്ങൾ സ്വയം കണ്ടെത്താം.

അത് മതി.

അപ്പോ, എത്ര ആർട്ടിക്കിൾ ആണ് നീ എഴുതാൻ പോകുന്നത് ?

അറിയില്ല, 5 അല്ലെങ്കിൽ 6, ഇവയെ എല്ലാം ആശ്രയിച്ചിരിക്കും.

ഒക്കെ.

ചൊവ്വാഴ്ചത്തെ പതിപ്പിന് മുൻപായി ഈ 6ആർട്ടിക്കിളും തയാറാക്കു.

പിന്നെ, ഞാൻ കരുതുന്നത് ഞങ്ങൾക്ക് അത് പ്രസിദ്ധികരിക്കാം എന്നാണ്.

തീർച്ചയായും സർ, ഒരുപാട് നന്ദിയുണ്ട് !

അപ്പോൾ, ഇതാണ് നിങ്ങൾ ആദ്യമായി എഴുതാൻ പോകുന്നത്.

എന്താണ് ഇതിൻ പേരിടാൻ ആയിട്ട് ഉദ്ദേശിക്കുന്നത് ?

എനിക്ക് അറിയുന്നതെല്ലാം ഞാൻ നിന്നോട് പറയാം.

ഞാൻ കണ്ടതെല്ലാം പറയാം .

എനിക്ക് അറിയാവുന്നത് എന്താണേലും അത് ഞാൻ പറയാം.

നിനക്ക് എന്തറിയാം ? ചുമ്മാ മിണ്ടാതെ ഇരിക്ക്. ഞാൻ പറഞ്ഞോള്ളാം .

റെജീന.

ഈ ആർട്ടിക്കിളിന് എന്ത് പേരിടാനാണ് ഉദ്ദേശിക്കുന്നത് ?

ഞാൻ കൊടുക്കുന്ന പേര് ...

"ബാക്കിയുള്ളവർ കണ്ടത് "

റിച്ചി ചെറുപ്പം തൊട്ടെ ഭയങ്കര വഴകാളി ആയിരുന്നു.

പന്ത്രണ്ടാമത്തെ വയസ്സിൽ അവനും അവന്റെ കൂട്ടുകാരൻ രഘുവും കൂടെ ഒരു ചെക്കനെ കുത്തി കൊന്നു,

രഘു നാട് വിട്ട് പോയി, കണ്ടെത്താൻ കഴിയാത്ത എവിടെക്കോ,

റിച്ചി ആണെങ്കിൽ റിമാൻഡ് ഹോമിൽ ഹാജരായി.

എന്നിട്ട് ? എന്നിട്ട് എന്ത് സംഭവിച്ചു ?

പിന്നെ എട്ട് വർഷം കഴിഞ്ഞപ്പോൾ റിച്ചിയെ റിമാൻഡ് ഹോമിൽ നിന്നും വിട്ടയച്ചു.

അവൻ തിരിച്ച് മാൽപെയിലേക്ക് തന്നെ വന്നു.

എന്നിട്ട് എല്ലായിടത്തും രഘുവിനെ നോക്കി നടക്കുകയായിരുന്നു.

അതിൻ രഘു ഇവിടെ എങ്ങാനും ഉണ്ടായിട്ട് വേണ്ടേ.

അപ്പോൾ, രഘു എവിടെയാണെന്നുള്ളതിനെ പറ്റി താങ്കൾ എങ്ങനെ അറിഞ്ഞു ?

ഞാൻ എങ്ങനെ അറിയാനാണ്,ബോംബയിൽ പോകുന്നത് വരെ എനിക്കും അറിയില്ലായിരുന്നു.

സത്യത്തിൽ, എങ്ങനെയന്നു വെച്ചാൽ കശുവണ്ടി ഇല്ലേ, അണ്ടി പരിപ്പ് ! ഒരു ഉപഭോക്താവിനെ അതിന്റെ സാമ്പിൾ കാണിക്കാൻ ഞാൻ ബോംബയ്ക്ക് പോയിരുന്നു

അയാൾക്ക് ഈ കശുവണ്ടിയെല്ലാം വിദേശത്തേക്ക് കയറ്റി അയക്കുന്നതിനാണ്.

അയാൾക്ക് ആണെങ്കിൽ നമ്മുടെ രഘുവിനെ അറിയാം.

ഞാൻ ഒരു ദിവസം രാത്രിയിലെ ഭക്ഷണത്തിനായി ലേഡീസ് ബാറിൽ പോയിരുന്നു, അവിടെ അവനും ഉണ്ടായിരുന്നു,

അവൻ ബോംബയിൽ എന്ത് ചെയ്യുകയായിരുന്നു ?

നാട് വിട്ട് പോകുമ്പോൾ അവൻ ഏതാണ്ട് പതിമൂന്ന്, പതിനാല് വയസ്സുണ്ട്.

ബോംബെ തുറമുഖത്ത് ഒരു ചെറിയ ചായക്കടയിൽ ജോലി എടുത്തിരുന്നു.

കുറച്ച് നാൾ കഴിഞ്ഞു അതെ ചായക്കടയിൽ തന്നെ ക്യാഷർ ആയി, അൽപം സ്വൽപ്പം ഉടായിപ്പ് ഒക്കെ അവന്റെ കൈയിൽ ഉണ്ടായിരുന്നു.

ക്രമേണ, ബോംബെ തുറമുഖത്തെ ചെറിയ ചെറിയ കള്ള കടത്തൊക്കെ അവൻ ഏറ്റെടുത്തു.

അങ്ങനെ ഒരു ദിവസം ഇവൻ ഒരു നേവിക്കാരനുമായി പ്രശ്നമുണ്ടക്കി അവന്റെ തല അങ്ങ് അടിച്ച് പൊളിച്ചു.

അയാൾ ആണേൽ അപ്പോ തന്നെ ചത്തു !

അങ്ങനെ ആ ഗ്യാങ്ങിൽ നിന്ന് വേർപെട്ട് വേറെ ഗ്യാങ്ങിൽ പോയി ചേർന്നു.

ആ ഗ്യാങ് പറ്റാതായപ്പോൾ അവൻ അതും വിട്ടു.

അപ്പോൾ ഈ 15 കൊല്ലത്തിനിടയ്ക്ക് നാട്ടിലേക്ക് തിരിച്ച് വരാൻ അവൻ ആഗ്രഹം ഉണ്ടായിരുന്നില്ലേ ?

ഒരിക്കലും ഉണ്ടാവില്ല, അവൻ ഇവിടെയുള്ളത് ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഓർമ്മകൾ മാത്രമാണ്.

അവിടെ ബോംബയിൽ നല്ല ഓർമ്മകൾ മാത്രമാണ് എന്നല്ല.

പക്ഷെ, മനുഷ്യൻ എത്ര സ്ഥലങ്ങളിൽ അവന്റെ ഓർമകൾ വിട്ട് ഓടി ഒളിക്കാൻ കഴിയും ?

ഹേയ്, പണത്തിന് വേണ്ടി അല്ല ഇതൊക്കെ പറഞ്ഞത് !അതൊന്നും വേണ്ട.

ഇല്ല ഞാൻ കുറിച്ച് വെക്കാനുള്ള ബുക്ക് എടുത്തതാണ്, നിങ്ങൾ ബോംബയിൽ വെച്ച് കണ്ടുമുട്ടിയ ലേഡീസ് ബാറിന്റെ പേരെന്താണ് ?

അത് സ്ഥിരമായി കുറെ ലേഡീസ് ബാറിൽ പോകും. അതെല്ലാം ഓർത്തെടുക്കുക എന്നത് വളരെ പാടാണ്.

അത്, മ്മ് ...

രൂപ ലേഡീസ് ബാർ ആണ്.

രൂപ. അതെ

അപ്പോ നിങ്ങൾ തമ്മിൽ കണ്ടിട്ട് എത്ര നാളായി ?

ഏകദേശം ഒരു വർഷം മുന്നെയാണ്.

ആ രാത്രി ബാറിൽ ഇരുന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു. സംസാരിച്ച്... സംസാരിച്ച് അവന്റെ അച്ഛൻ മരിച്ച കാര്യം പറഞ്ഞു.

അവൻ വല്ലാതെ അസ്വസ്ഥനായി.

അടുത്ത ദിവസം രാവിലെ ബോംബെ തുറമുഖത്ത് വെച്ച് കാണാമെന്ന് എന്നോട് അവൻ പറഞ്ഞു.

ഭാഗം 1 നിശബ്ദതയുടെ ധ്വനി

എന്നായിരിന്നു ?

നാല്‌ വർഷമായി, കരളിന് ക്യാൻസർ ആയിരുന്നു.

നീ നാട് വിട്ട് പോയതിൽ പിന്നെ നിർത്താതെ ഉള്ള കുടി ആയിരുന്നു.

അമ്മ ?

അങ്ങനെ ഇരിക്കുന്നു, ഞാൻ കണ്ടിട്ട് കുറെ നാളായി.

ഒരു തവണ അങ്ങാടിയിൽ മീൻ വാങ്ങാൻ പോയപ്പോൾ അവരെ കണ്ടിരുന്നു.

അവരെങ്ങനെ നന്നായിട്ടിരിക്കുന്നോ ?

അറിയില്ല.

അവർ ഒറ്റയ്ക്കാണ് കഴിയുന്നത്, എങ്ങനെ സന്തോഷമുണ്ടാവാനാണ്.

തിരിച്ച് നാട്ടിലേക്ക് വന്നു കൂടെ ?

എങ്ങോട്ട് ? മാൽപെയ്‌ക്കോ ?അങ്ങോട്ട് വന്നിട്ട് എന്തിനാ ?

എന്തെങ്കിലും കച്ചവടം ചെയ്യണം.

അതൊന്നും എളുപ്പമല്ല, എന്നെ ബോംബെ വിട്ട് വേറെ എങ്ങോട്ടും അവർ വിടില്ല

ആര് ?

ഞാൻ ജോലി ചെയുന്ന ഇടത്തെ ആളുകൾ.

അവരുടെ കുറെ രഹസ്യങ്ങൾ എനിക്ക് അറിയാം, അത്കൊണ്ട് അവരെ വിട്ട് പോകുന്നത് അവർക്ക് ഇഷ്ട്ടപെടില്ല.

അങ്ങനെയെങ്കിൽ എന്ത് കൊണ്ട് അവരെ ഇങ്ങോട്ട് കൊണ്ട് വന്ന് കൂടാ ?

ഈ നരഗത്തിലേക്കോ ?

ഞാൻ ഇല്ലാതെ ജീവിച്ച് അവർക്ക് പരിചിതമായി,അങ്ങനെ തന്നെ പോവട്ടെ.

മറ്റുള്ളവർക്കെല്ലാം എങ്ങനെയുണ്ട് ?

മറ്റുള്ളവരോ ?

റിച്ചി.

ശങ്കർ പൂജാരിയെ അറിയില്ലേ നിനക്ക് ?

ശങ്കർ പൂജാരിയുടെ നിയമാനുസൃതമല്ലാത്ത എല്ലാ കച്ചവടത്തിനും മേൽനോട്ടം വഹിക്കുന്നത് റിച്ചി ആണ്.

വല്ലാത്തൊരു മനുഷ്യൻ തന്നെ.

തടവ് കഴിഞ്ഞു വന്ന ശേഷമാണ് ഈ ഏർപ്പാട് തുടങ്ങിയെ.

നീ നാട് വിട്ട് പോയ ശേഷം 8വർഷത്തോളം അവൻ ജയിലിൽ തടവിലായിരുന്നു.

ഇത് വാങ്ങു .

ഇതെന്തിനാ ?

വെച്ചോള്ളൂ. അമ്മയെ കാണുകയാണെകിൽ അവർക്ക് ഇത് കുറെച്ചെയായിട്ട് കൊടുക്കണം.

അവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം. പണം ഇനിയും ഞാൻ തരാം.

എന്നെ കണ്ട വിവരം ആരോടും പറയണ്ട.

ആ സമയത്ത് അവനോട് ഞാൻ അഡ്രസ്സ് ചോദിച്ചില്ല.

ഇത് നടന്ന് ഏതാണ്ട് ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൻ എന്നെ ഫോൺ വിളിച്ചു.

അമ്മയെയും കൂട്ടി വിദേശത്തേക്ക് പറക്കാനുള്ള പദ്ധതിയിൽ ആയിരുന്നു.

പണം ഒപ്പിച്ചിട്ട് അവൻ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു.

ഹലോ !

ഞാൻ നാട്ടിലേക്ക് വരികയാണ് .

എനിക്ക് വേണ്ടതെല്ലാം ശരിയാക്കികൊള്ളൂ.

ഞാൻ വരുന്ന കാര്യം ആരും തന്നെ അറിയരുത്.

പണം റെഡി ആയിട്ടുണ്ട്.

ബോംബെ അധോലോകവും, യു. എസ് കൊള്ളക്കാരും തമ്മിൽ ഒരു ഇടപാട് നടന്നിരുന്നു.

ആ ഇടപാടുമായി ബന്ധപ്പെട്ട് ഒരു ചുവന്ന ബാഗ് ഇടപാട് നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ കാണാതായി. .

ആ ബാഗ് മോഷ്ട്ടിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

അതിനാൽ അവർ എന്നെ വെറുതെ വിടുകയില്ല.

അവരെന്നെ തിരഞ്ഞു കണ്ടുപിടിക്കും.

ഈ ലൈറ്റിന്റെ ബട്ടൺ എവിടെയാണെന്ന് അറിയില്ല, ഞാൻ ഇങ്ങോട്ട് വന്നിട്ട് കുറെ ആയി.

ഇത് വലിയ വീടൊന്നുമല്ല എന്നാൽ സുരക്ഷിതമായിരിക്കും.

ഉച്ചയ്ക്കത്തെ ഭക്ഷണത്തിനുള്ള കുറച്ച് സാധനങ്ങൾ അടുക്കളയിൽ ഉണ്ട്, സാധനങ്ങൾ എന്ന് വെച്ചാൽ ബ്രഡ്, ജാം, കോഴിമുട്ട ഇവയൊക്കെ.

പാചകം ചെയ്യില്ലേ ?

അവര് എന്നോടൊപ്പം വരില്ലേ ?

ഉറപ്പായും വരും.

ഒരു പക്ഷെ വന്നില്ലെങ്കിലോ ?

നീ എന്തിനാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് ?

വിളിക്കുന്നത് സ്വന്തം മകനല്ലേ പിന്നെ പറ്റില്ലെന്ന് അവര് എങ്ങനെ പറയും ?

നിന്നെ കാണുമ്പോൾ തന്നെ അവർക്ക് സന്തോഷമാവും.

അവര് എന്റെ കൂടെ വരികയാണെങ്കിൽ അവരുടെ പാസ്സ്‌പോർട്ട് എടുത്ത് തരാൻ വേണ്ടി താൻ ഒന്ന് സഹായിക്കണം.

ഒന്ന് രണ്ട് മാസം ആവും അത് വരെ എനിക്ക് ഇവിടെ തങ്ങാൻ ആവില്ല.

അതൊന്നും ഓർത്ത് പേടിക്കണ്ട ഞാൻ അതെല്ലാം വേണ്ട പോലെ ചെയ്തോള്ളാം.

ഇത് വെച്ചോള്ളൂ

ദുബായിൽ ചെന്നിട്ട് കൂടുതൽ അയച്ച് തരാം.

താങ്കൾക്ക് പാസ്സ്‌പോർട്ട് ഉണ്ടോ ?

ഉണ്ട് !

കുറെ നാളായി ദുബായിൽ പോകാൻ ആയി സ്വപ്നം കാണുന്നു...

ശരി അതെല്ലാം ഞാൻ ദുബായിൽ ചെന്നിട്ട് റെഡിയാക്കാം.

അമ്മയുടെ പാസ്സ്‌പോർട്ട് റെഡി ആയാൽ ഉടൻ തന്നെ, നിങ്ങൾക്ക് രണ്ടുപേർക്കും ടിക്കറ്റ് അയച്ച് തരാം.

നീയും അവരോടൊപ്പം ദുബായിലേക്ക് വരണം .

ദുബായിലേക്കോ ? എനിക്ക് അവിടെ എന്ത് ജോലി കിട്ടാനാണ് ?

എന്റെ കുറെ ചെങ്ങാതിമാരുണ്ട് അവിടെ, അവരുമായിട്ട് ഞാൻ സംസാരിക്കാം.

അങ്ങനെ ആവട്ടെ . ഞാൻ പിന്നെ വരാം .

8 മണി ആവുമ്പോയേക്കും റെഡി ആയി നിൽക്ക് .

വേറെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഫോൺ ചെയ്, ഫോൺ അവിടെയുണ്ട്.

എട്ട് മണി ആയപ്പോൾ ഞാൻ അവനെ വിളിച്ച് കാറുമായി പുറത്ത് കാത്ത് കിടപ്പുണ്ടെന്ന് പറഞ്ഞു.

കുറെ വർഷങ്ങൾക്ക് ശേഷമാണല്ലോ അമ്മയെ കാണാൻ പോകുന്നത്, അതിനാൽ അവൻ അൽപം പേടി ഉണ്ടായിരുന്നു.

അവൻ അമ്മയെ കണ്ട് തിരിച്ച് വന്നിട്ട് എന്നെ ഫോൺ ചെയ്തിരുന്നു, രാത്രി കുറെ നേരം അവിടെ ഇരുന്നിട്ടാണ് തിരിച്ച് പോന്നത്.

അവൻ വല്ലാത്ത സന്തോഷത്തിലായിരുന്നു

അമ്മ അവനോടൊപ്പം ചെല്ലാമെന്ന് സമ്മതിച്ചു.

പിറ്റേ ദിവസം രാവിലെ ഏഴു മണിക്ക് വിളിച്ച് കാർ ആവശ്യപ്പെട്ടിരുന്നു

അമ്മ ഭക്ഷണം കഴിക്കാൻ വേണ്ടി അവനെ വിളിച്ചെന്ന് പറഞ്ഞു

പിറ്റേന്ന് ഉച്ചയ്ക്ക് ഞാൻ അവനെ ഫോൺ ചെയ്തു. .

ഞങ്ങൾ അൽപനേരം സംസാരിച്ചു

പുറത്ത് ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം അവൻ കേട്ടത്രേ.

ഒരു നിമിഷം, പുറത്ത് ഒരു കാർ വന്ന പോലുള്ള ശബ്ദം കേട്ടു.

അവര് വന്നിട്ടുണ്ട്.

നീ എന്നെ പറ്റി വേറാരൊടെങ്കിലും പറഞ്ഞിരുന്നോ ?

ഇല്ല ഞാൻ ആരോടും പറഞ്ഞിട്ടേയില്ല.

അവരിത് എങ്ങനെ അറിഞ്ഞു ?

അവരുടെ കൈയിൽ ഒരു തോക്ക് കണ്ടു.

ശരി ഞാൻ പിന്നെ ഫോൺ ചെയാം .

ദുബായിലേക്ക് കോൾ കണക്ട് ചെയ്

സർ, നമ്പർ പറയൂ, സർ

ശരി സർ, അഞ്ച് മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ തിരിച്ച് വിളിക്കാം .

അവൻ താമസിച്ച ഫാം ഹൗസ് സന്ദർശിച്ചു.

അവന്റെ സാനിധ്യം എനിക്ക് അനുഭവപെട്ടു.

അവയിൽ എന്തോ വല്ലാത്ത പേടി ഉണ്ടായിരുന്നു.

അവനിലുണ്ടായ അതെ അമ്പരപ്പ് തന്നെ എന്നിലുമുണ്ടായി

കഥയുടെ ഒരു ഭാഗം അവസാനിപ്പിക്കാറായി എന്ന് എനിക്ക് തോന്നുന്നു .

അടുത്ത ഭാഗം തയാറാക്കേണ്ടതായുണ്ട്

കോലാഹലമുണ്ടാക്കി കൊണ്ട്, ഹീറോ ഇതാ അകത്തേക്ക് വന്നിരിക്കുന്നു

Komentoj

No comments yet. Be the first to leave one.

Keep it about this subtitle — sync, quality, typos.500 characters left