প্রথম 142টি লাইন।
അന്നാ. എൽസാ.
കിടക്കാൻ സമയമായി.
അയ്യോ. മഞ്ഞുഭൂതത്തിന്റെ മന്ത്രശക്തിയിൽ...
...പാവം രാജകുമാരി കുടുങ്ങിപ്പോയി.
എൽസ, വേഗം! ഒരു സുന്ദരൻ രാജകുമാരനെ ഉണ്ടാക്ക്.
അയ്യയ്യോ! രാജകുമാരനും പെട്ടുപോയി.
സ്നേഹമുള്ളിടത്ത് അപകടത്തെ...
...ആരു പേടിക്കാനാണ്?
എന്റെ അന്നാ. അയ്യേ!
ഉമ്മ കൊടുത്താലൊന്നും കാട് രക്ഷപ്പെടില്ല.
കാണാതെപോയ പോയ കുഞ്ഞുമാലാഖമാർ ഉറക്കെ കരഞ്ഞു.
ജിറാഫിന്റെ ശബ്ദം എങ്ങനെയാ?
എന്തേലും ആവട്ടെ.
ദിവ്യശക്തിയുള്ള റാണിയെ അവർ ഉണർത്തി...
അവൾ ഭൂതത്തിന്റെ മന്ത്രത്തെ ഭേദിച്ച് എല്ലാവരേയും രക്ഷപ്പെടുത്തി!
എന്നിട്ട് എല്ലാവരും കല്ല്യാണം കഴിച്ചു!
എന്താണീ കളിക്കുന്നത്?
മായാവനം.
രാജകുമാരനും രാജകുമാരിയും...
ഉം... ഇത് ഞാൻ കണ്ടിട്ടുള്ള മാന്ത്രിക വനങ്ങൾ പോലൊന്നുമല്ലല്ലോ.
അച്ഛൻ മാന്ത്രികവനം കണ്ടിട്ടുണ്ടോ?
ങേ, എന്താ?
ഉവ്വ്, ഒരുതവണ.
എന്നിട്ട് ഇതുവരെ ഞങ്ങളോട് ആ കഥ പറഞ്ഞില്ലല്ലേ?
അത്.. ഇപ്പൊ വേണേൽ ഞാൻ പറയാം, പക്ഷേ നിങ്ങൾ...
- ശരി. ഇപ്പൊ. - വേഗം പറ.
അത് വേണോ?
അവർ അറിയേണ്ട സമയമായി.
നമുക്ക് പിന്നെ ഒരു വലിയ മഞ്ഞുമനുഷ്യനെ ഉണ്ടാക്കാം.
അടങ്ങിയിരുന്ന് കേട്ടാലെ കഥ പറയൂ.
അങ്ങകലെ...
..വടക്കേയറ്റത്ത്...
...ഒരുപാടു പഴയൊരു മായാവനമുണ്ടായിരുന്നു.
പക്ഷേ അതിലെ മാന്ത്രികത ഏതെങ്കിലും ഭൂതമോ...
...വഴിതെറ്റി ചെന്ന മാലാഖമാരോ കാരണമല്ലായിരുന്നു.
ഏറ്റവും ശക്തിയുള്ള നാല് ഘടകങ്ങളാണ് അതിനെ കാത്തുസൂക്ഷിച്ചിരുന്നത്...
വായു...
അഗ്നി...
ജലം...
പിന്നെ ഭൂമി.
പക്ഷേ ആ കാട് നിഗൂഢതകൾ നിറഞ്ഞ...
നോർത്തൾഡ്ര എന്നറിയപ്പെടുന്നവരുടെ വീടു കൂടിയായിരുന്നു.
നോർത്തൾഡ്രകൾക്കും എന്നെപ്പോലെ ശക്തിയുണ്ടായിരുന്നോ?
ഇല്ല, എൽസ. അവർക്ക് ശക്തിയൊന്നും ഇല്ലായിരുന്നു.
പക്ഷേ അവർ ആ നാല് ഘടകങ്ങളുടെ ശക്തികൾ പ്രയോജനപ്പെടുത്തിയിരുന്നു.
നമ്മുടെ രീതികളേ അല്ലായിരുന്നു അവർക്ക്...
എന്നിട്ടും അവർ നമ്മളോട് കൂട്ടുകൂടി.
അതിനുള്ള ബഹുമാനമായി...
...നിങ്ങളുടെ മുത്തച്ഛൻ റുണാഡ് രാജാവ്,
അവരുടെ ജലാശയങ്ങൾക്ക് ശക്തി കൂട്ടാൻ...
...വളരെ വലിയൊരു അണക്കെട്ടുണ്ടാക്കി.
സമാധാനത്തിന്റെ ഒരു സമ്മാനമായിരുന്നു അത്.
അതൊരു വലിയ സമ്മാനമാണല്ലോ.
ആ സൗഹൃദം ആഘോഷിക്കാനായി
മായാവനത്തിലേക്ക്, അച്ഛൻ എന്നെയും കൊണ്ടുപോയി.
നേരെ നിൽക്ക് ആഗ്നാർ.
പിന്നെ നടന്നത് ഞാൻ ഒരിക്കലും...
...ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങളായിരുന്നു.
ഭടന്മാരെ പോലും ഞങ്ങൾ മടക്കിയയച്ചു.
അവരുടെ ലോകത്തിൽ ഭ്രമിച്ചു പോയി.
ഓ...ഓ...!
അവരുടെ മായാജാലത്തിൽ...
...സ്വയം മറന്നുപോയി
പക്ഷേ എവിടെയോ എന്തോ പിഴച്ചു.
അവർ ഞങ്ങളെ ആക്രമിക്കുകയായിരുന്നു.
എന്റെ പിന്നിൽ നിന്നാലും.
ആ യുദ്ധം ഞാൻ ഒരിക്കലും മറക്കില്ല.
നിങ്ങളുടെ മുത്തശ്ശനെ...
അച്ഛാ...!
...അന്ന് നമുക്ക് നഷ്ടപ്പെട്ടു.
ആഹ്!
യുദ്ധത്തിൽ ആ ഘടകങ്ങളുടെയും ക്രോധം അലതല്ലി.
ശ്രദ്ധിച്ച്!
അവരുടെ മായാജാലം നമുക്ക് എതിരായി.
അപ്പോൾ ഞാനൊരു ശബ്ദം കേട്ടു...
...എന്നെ ആരോ രക്ഷിക്കുകയും ചെയ്തു.
അതിനു ശേഷം മായാവനത്തിന്റെ ശക്തികൾ അപ്രത്യക്ഷമായെന്നു കേട്ടു.
അവിടെയെങ്ങും കനത്ത മൂടൽമഞ്ഞു നിറഞ്ഞു.
നമ്മൾ എന്നെന്നേക്കുമായി അതിനു പുറത്തായി.
അന്നുരാത്രി ഏറെൻഡെല്ലിന്റെ രാജാവായി ഞാൻ മടങ്ങിയെത്തി.
ഓ.. അച്ഛാ. അത് അടിപൊളിയായിരുന്നു.
അച്ഛനെ രക്ഷിച്ചത് ആരാണെങ്കിലും,
എനിക്കവരെ ഒരുപാടിഷ്ടമായി.
അത് ആരാണെന്നറിയാൻ എനിക്കും ആഗ്രഹമുണ്ട്.
ആ ഘടകങ്ങൾക്ക് എന്തുപറ്റി?
ആ കാട്ടിൽ ഇപ്പോ എന്താ ഉള്ളേ?
എനിക്കറിയില്ല, മോളെ.
ഇപ്പോഴും ആ മൂടൽമഞ്ഞിന്റെ മതിലുണ്ട്.
ആർക്കും അതിനകത്ത് പോകാനും പറ്റില്ല,
അതിനകത്തുനിന്ന് ആരും പുറത്ത് വന്നിട്ടുമില്ല.
അതുകൊണ്ട് നമ്മൾ സുരക്ഷിതരാണ്.
അതേ.
പക്ഷേ ആ കാട് വീണ്ടും ഉണർന്നേക്കാം.
ഉണ്ടാകാൻ പോകുന്ന ഏത് അപകടത്തെ നേരിടാനും നമ്മൾ തയ്യാറായിരിക്കണം.
അതുകൊണ്ടുതന്നെ,
നമുക്കിപ്പോ അച്ഛനോട് ഗുഡ് നൈറ്റ് പറയാം.
പക്ഷേ എനിക്കൊരുപാടു സംശയം ചോദിക്കാനുണ്ട്.
നാളെ രാത്രി ചോദിക്കാം, അന്നാ.
എനിക്ക് അങ്ങനെ കാത്തിരിക്കാൻ അറിയത്തേയില്ലെന്ന് അറിയില്ലേ!
നോർത്തൾഡ്ര എന്തിനാണ് നമ്മളെ ആക്രമിച്ചത്?
സമ്മാനവുമായി വരുന്നവരെ ആരെങ്കിലും ആക്രമിക്കുമോ?
ആ കാട് വീണ്ടും ഉണരുമെന്നു അമ്മയ്ക്ക് തോന്നുന്നുണ്ടോ?
അതൊക്കെ അറ്റഹോളനു മാത്രമേ അറിയൂ.
അറ്റ-ഹോ-എന്ത്?
ഞാൻ കുഞ്ഞായിരുന്നപ്പോ...
അറ്റഹോളൻ എന്നൊരു മായാനദിയെക്കുറിച്ച്...
..അമ്മ ഒരു പാട്ടുപാടിത്തരുമായിരുന്നു.
നമ്മുടെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളുടെയും...
..ഉത്തരം അതിലുണ്ടത്രേ.
വൗ.
ഞങ്ങൾക്കും കൂടി പാടിത്തരുമോ? പ്ലീസ്?
ശരി.
വന്ന് കെട്ടിപ്പിടിക്ക്.
ചേർന്നിരിക്ക്.
- മഹാറാണീ. - ഓ!
അവര് തയ്യാറാണ്.
എക്‌സ്ക്യൂസ് മീ.
ദാ വരുന്നു.
നിങ്ങളത് കേട്ടോ?
എന്ത്?
ഒന്നുമില്ല.
ഒലാഫ്, നീ വെയിലുകായുവാണോ?
ഞാൻ എന്റെ സ്വപ്നത്തിൽ ജീവിക്കുവാണ്, അന്നാ.
ഇതെന്നും...
- ഇങ്ങനെ തന്നെ നിന്നാൽ മതിയായിരുന്നു. - ഉം.
എന്നാലും മാറ്റം, അവളുടെ സൗന്ദര്യത്താൽ എന്നെ മയക്കാറുണ്ട്.
അതെന്തുവാ?
ക്ഷമിക്കണം. പക്വത എന്നെ ഒരു കവിയാക്കി മാറ്റുന്നുണ്ട്.
പറയ്, നീ വലുതായില്ലേ, അപ്പൊ എല്ലാം അറിയാമായിരിക്കുമല്ലോ...
ഒന്നും സ്ഥിരമായി നിൽക്കില്ല എന്നുള്ളതോർത്ത്...
നിനക്ക് വിഷമം തോന്നാറുണ്ടോ?
ഏയ്....ഇല്ല.
ശരിക്കും?
ശോ... എനിക്കും നിന്റെയത്രയും പ്രായമായാൽ മതിയായിരുന്നു...
അതാകുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളൊന്നുമോർത്ത് എനിക്ക് വിഷമിക്കേണ്ടല്ലോ.
അങ്ങനെയല്ല ഞാൻ പറഞ്ഞത്.
എനിക്ക് വിഷമമൊന്നുമില്ല, കാരണം...
എനിക്ക് നീയും എൽസയും ക്രിസ്റ്റോഫും സ്വാനുമൊക്കെ ഉണ്ടല്ലോ...
കവാടങ്ങളൊക്കെ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്...
പിന്നെ ഞാൻ ഇപ്പോൾ ഒറ്റയ്ക്കുമല്ല.
ഞാൻ എന്തവളോടു പറയും..
ഓ!
No comments yet. Be the first to leave one.